കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാനിര്‍ദേശം
BY sruthi srt6 May 2018 4:48 AM GMT
X
sruthi srt6 May 2018 4:48 AM GMT
ന്യൂഡല്‍ഹി: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ഇതേതുടര്‍ന്ന് കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.
രണ്ടു ദിവസത്തേയ്ക്കാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ഈ മാസം 9 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാവുമെന്ന് സംസ്ഥാനകാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത മഴ ലഭിക്കും. പ്രതീക്ഷിച്ചതിലും 23 ശതമാനം അധികം വേനല്‍മഴ ഈ വര്‍ഷം ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതാണ് കനത്ത മഴയ്ക്ക് കാരണമാവുക.
വേനല്‍മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിച്ചേക്കും. അഞ്ചു ദിവസം വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇക്കുറി പ്രതീക്ഷിച്ചതിലും അധികം വേനല്‍മഴയാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മഴക്കുറവുണ്ടായി. തലസ്ഥാനത്താണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും 40 ശതമാനം വരെ കുറവ് മഴയാണ് ജില്ലയില്‍ പെയ്തത്.
രണ്ടു ദിവസത്തേയ്ക്കാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ഈ മാസം 9 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാവുമെന്ന് സംസ്ഥാനകാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത മഴ ലഭിക്കും. പ്രതീക്ഷിച്ചതിലും 23 ശതമാനം അധികം വേനല്‍മഴ ഈ വര്‍ഷം ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതാണ് കനത്ത മഴയ്ക്ക് കാരണമാവുക.
വേനല്‍മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിച്ചേക്കും. അഞ്ചു ദിവസം വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇക്കുറി പ്രതീക്ഷിച്ചതിലും അധികം വേനല്‍മഴയാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മഴക്കുറവുണ്ടായി. തലസ്ഥാനത്താണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും 40 ശതമാനം വരെ കുറവ് മഴയാണ് ജില്ലയില്‍ പെയ്തത്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT