കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്തു

കൊല്ലങ്കോട്: ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്തു. പെരുവെമ്പ് പള്ളിക്കാട് പരേതനായ ചെറുകുട്ടിയുടെ മകന്‍ ആറുമുഖന്‍ (49) ആണു വീടിനകത്തു കെട്ടി ത്തൂങ്ങിയത്. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദങ്ങളും അമിത ജോലിഭാരവും മൂലം ബുദ്ധിമുട്ടുകയാണെന്ന് ആറുമുഖന്‍ പറഞ്ഞതായി സഹോദരന്‍ കൃഷ്ണന്‍ പറഞ്ഞു.
20 വര്‍ഷത്തിലധികമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ആറുമുഖന്‍ ഒന്നര വര്‍ഷം മുമ്പാണു ചിറ്റൂര്‍ ഡിപ്പോയില്‍ എത്തിയത്. ദിവസവരുമാനം കുറവാണെന്നും ഒരു ദലിതന്‍ ഈ സ്ഥാനത്ത് ഇരിക്കുന്നതിനാലാണിതെന്നും മേലുദ്യോഗസ്ഥര്‍ അധിക്ഷേപിച്ചിരുന്നതായി പറയുന്നു. വ്യാഴാഴ്ച ദേഹാസ്വസ്ഥത മൂലം ഡോക്ടറെ കണ്ടു പാലക്കാട്ടെ സഹോദരിയുടെ വീട്ടിലെത്തിയ ശേഷമാണു തിരികെ പെരുവെമ്പിലെ വീട്ടിലെത്തിയത്. അന്നേ ദിവസം ചിറ്റൂര്‍ ഡിപ്പോയില്‍ നിന്നു പാലക്കാട് ഡിപ്പോയിലേക്ക് ജോലി മാറ്റം ലഭിച്ച അറിയിപ്പ് ആറുമുഖനു കിട്ടിയതായി ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സംസ്‌കാരം ഇന്നു രാവിലെ ചന്ദ്രനഗര്‍ ശ്മശാനത്തില്‍.
അമ്മ: കല്യണി, ഭാര്യ: ഗീത (പെരുവെമ്പ് പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: അജയന്‍ (പ്ലസ്ടു), അജിന്‍ (ഏഴ്), സഹോദരങ്ങള്‍: കൃഷ്ണന്‍, രാമന്‍കുട്ടി, ലക്ഷ്മി.
Next Story

RELATED STORIES

Share it