കുറുവാദ്വീപ്: ആദിവാസി ജീവനക്കാര്‍ പട്ടിണിയില്‍
BY kasim kzm15 Dec 2017 4:30 AM GMT
kasim kzm15 Dec 2017 4:30 AM GMT
പുല്‍പ്പള്ളി: ഒക്ടോബര്‍ മാസത്തില്‍ തുറക്കാറുള്ള കുറുവാദ്വീപ് ഇതുവരെയും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ഉപജീവനമാര്‍ഗമില്ലാതെ ആദിവാസി ജീവനക്കാര്‍. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുറുവ അടച്ചത് മുതല്‍ ഏഴു മാസത്തോളമായി ജോലിയൊന്നുമില്ലാത്ത അവസ്ഥയിലാണ് നാല്പതോളം വരുന്ന തൊഴിലാളികള്‍. കഴിഞ്ഞ സീസണില്‍ ആറുമാസം കൊണ്ട് രണ്ടുകോടി രൂപ വരുമാനമുണ്ടാക്കിക്കൊടുത്ത ജീവനക്കാര്‍ക്കാണ് ഈ ദയനീയ അവസ്ഥ. മഴക്കാലത്ത് തൊഴില്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും പാലിക്കാന്‍ തയ്യാറായിട്ടില്ല. തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തിയെങ്കിലും വനംവകുപ്പ് നടപടിയൊന്നും എടുക്കാന്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം അനുവദിക്കുക, 12 മാസവും തൊഴില്‍സുരക്ഷ ഉറപ്പ് വരുത്തുക, ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ അനുവദിക്കുക, എട്ടു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി തീരുമാനിച്ചു. തുടര്‍ന്നും പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ കലക്ടറേറ്റില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നു സമരസമിതി അറിയിച്ചു. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി പി അശോകന്, ടി ആര് രാജന്, ടി ആര് ബാബുരാജ്, മോഹനന് സംസാരിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT