കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നാരോപിച്ച് മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ തല്ലിക്കൊന്നു
BY MTP23 July 2018 9:50 AM GMT
X
MTP23 July 2018 9:50 AM GMT
സിലിഗുരി: മധ്യപ്രദേശില്‍ മാനസിക അസ്വാസ്ഥ്യമുളള യുവതിയെ ആള്‍ക്കൂട്ടം തല്ലികൊന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നെന്ന വാട്സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.
മധ്യപ്രദേശിലെ സിലിഗുരിയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുളള യുവതി ഗ്രാമത്തില്‍ ചുറ്റിതിരിയുന്നത് കണ്ട പ്രദേശവാസികള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്ന് സംശയിച്ച് ആക്രമിക്കുകകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് സംബന്ധിച്ച് വ്യാപകമായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. യുവതിയെ തല്ലിക്കൊന്ന് മൃതദേഹം കാനാലിലുപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന് ആരോപിച്ച് സിലിഗുരിയില്‍ ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പ് ജീവനക്കാരനെ ആള്‍ക്കൂട്ടം തല്ലികൊന്നിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നതിന്റെയും പശുകടത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയും നിരവധി പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളാണ് പ്രകോപനം സൃഷ്ടിക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്സാപ്പ് ചില നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT