കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന ഗ്രൂപ്പുകള്‍ സജീവം
BY kasim kzm25 Dec 2017 2:49 AM GMT
kasim kzm25 Dec 2017 2:49 AM GMT
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവം. ഇത്തരത്തിലൊരു ഗ്രൂപ്പിലെ പ്രധാനി അറസ്റ്റിലായതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ ഞെട്ടിക്കുന്ന വിവരമാണു ലഭിച്ചത്. തുടര്‍ന്ന് ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കണ്ടെത്താനായി കേരള പോലിസിന്റെ സൈബര്‍ ഡോം വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു.
ടെലഗ്രാം എന്ന മെസേജിങ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലിയെയാണ് വ്യാഴാഴ്ച മലപ്പുറത്ത് നിന്നും വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പെ ഡോഫീലിയ നെറ്റ്വര്ക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുമുണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ രതിവൈകൃതത്തിന് ഇരകളാവുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.
പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായ ഷറഫ് അലി. സൈബര്‍ ആക്റ്റിവിസ്റ്റ് ജല്‍ജിത്ത് നല്കിയ വിവരം അനുസരിച്ചാണ് ഇയാള്‍ പോലിസ് വലയിലായത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതായാണു വിവരം. അതേസമയം, ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞ പോലിസ് ബന്ധപ്പെട്ട നെറ്റ്വര്ക് ഓപറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശനമായ നിര്‍ദേശങ്ങളോടെ മാത്രമേ ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പിടിക്കപ്പെടില്ല എന്ന ഉറപ്പിലായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ബലാല്‍സംഗ വീഡിയോകള്‍ വരെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതായാണു വിവരം.
പിഞ്ചു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ മാതാപിതാക്കളുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് കര്‍ശനമായ പരിശോധനയാണ് പോലിസ് നടത്തുന്നത്.
ടെലഗ്രാം എന്ന മെസേജിങ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലിയെയാണ് വ്യാഴാഴ്ച മലപ്പുറത്ത് നിന്നും വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പെ ഡോഫീലിയ നെറ്റ്വര്ക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുമുണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ രതിവൈകൃതത്തിന് ഇരകളാവുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.
പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായ ഷറഫ് അലി. സൈബര്‍ ആക്റ്റിവിസ്റ്റ് ജല്‍ജിത്ത് നല്കിയ വിവരം അനുസരിച്ചാണ് ഇയാള്‍ പോലിസ് വലയിലായത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതായാണു വിവരം. അതേസമയം, ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞ പോലിസ് ബന്ധപ്പെട്ട നെറ്റ്വര്ക് ഓപറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശനമായ നിര്‍ദേശങ്ങളോടെ മാത്രമേ ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പിടിക്കപ്പെടില്ല എന്ന ഉറപ്പിലായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ബലാല്‍സംഗ വീഡിയോകള്‍ വരെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതായാണു വിവരം.
പിഞ്ചു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ മാതാപിതാക്കളുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് കര്‍ശനമായ പരിശോധനയാണ് പോലിസ് നടത്തുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT