കുഞ്ഞിന്റെ കൈയും കാലുമൊടിച്ച് പിതാവിനെ പ്രതിയാക്കി: യഥാര്‍ഥകുറ്റക്കാര്‍ മാതാവും കാമുകനും
BY shinila shins5 Jun 2017 5:03 PM GMT
X
shinila shins5 Jun 2017 5:03 PM GMT
വൈപ്പിന്‍: ഒരു വര്‍ഷം മുമ്പ് രണ്ടു വയസുള്ള കുട്ടിയുടെ കാലും കയ്യും തല്ലിയൊടിച്ചതിനു പിതാവിനെ പ്രതിയാക്കി കേസെടുത്ത സംഭവത്തില്‍ സത്യം പുറത്ത് വന്നതോടെ പിതാവിനെ ഒഴിവാക്കി യഥാര്‍ഥ പ്രതികളായ മാതാവിനെയും അടുപ്പക്കാരനായ യുവാവിനെയും ഞാറക്കല്‍ പോലിസ് അറസ്റ്റു ചെയ്തു. എടവനക്കാട് കരിപ്പാലപ്പറമ്പില്‍ ഹസീന(33), നായരമ്പലം അറക്കല്‍ ഡെന്നി (26) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവായ എടവനക്കാട് കരിപ്പായിപ്പറമ്പില്‍ നസീറിനെ കേസില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹസീനയും ഡെന്നിയും കാലും കയ്യും ഒടിഞ്ഞ കുട്ടിയെയും കൊണ്ട് ചികില്‍സക്കായി എത്തിയത്. തയ്യല്‍ മെഷ്യനില്‍ നിന്നും വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയില്‍ അടിയേറ്റാണ് എല്ല് ഒടിഞ്ഞതെന്നു തെളിഞ്ഞു. ഡോക്ടര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ഇവര്‍ പോലിസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലിസ് എത്തി മാതാവിന്റെ മൊഴിയെടുത്തപ്പോള്‍ പിതാവായ നസീര്‍ തല്ലിയെന്നാണ് പറഞ്ഞത്. കൂടെ സഹോദരന് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഡെന്നിയും ഇതേ മൊഴി നല്കി. തുടര്‍ന്ന് പോലിസ് നസീറിനെ പ്രതിയാക്കി കേസെടുത്തു. ഇതേ തുടര്‍ന്ന് നസീര്‍ മുങ്ങി. നസീറിന്റെ വിലാസം ചോദിച്ചപ്പോള്‍ കോഴിക്കോടുള്ള ഒരു വ്യാജവിലാസമാണ് ഹസീന പോലിസിനു നല്‍കിയത്. ഇതിനിടെ ഒളിവില്‍ കഴിഞ്ഞിരുന്ന നസീറിനെ ഡെന്നി ഭയപ്പെടുത്തി. നാട്ടിലേക്ക് വന്നാല്‍ പോലിസ് അറസ്റ്റ്ചെയ്ത് ജയിലാക്കുമെന്നും ഭാര്യയേയും മകളെയും ഞാന്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. പിന്നീട് മാസം തോറും ഇയാള്‍ നസീറില്‍ നിന്നും 3000 രൂപ വാങ്ങി കഴിഞ്ഞു വരുകയായിരുന്നു. നായരമ്പലത്തുള്ള വാടക വീട്ടില്‍ ഡെന്നിയുടെ ഭാര്യയും ഹസീനയും കുഞ്ഞും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഡെന്നിയുടെ ഭാര്യ ആശുപത്രിയില്‍ കിടന്നപ്പോഴാണ് ഹസീനയും കുടുംബവുമായി ഡെന്നി പരിചയപ്പെടുന്നത്. ഡെന്നിക്ക് ചില പാസ്റ്റര്‍മാരുമായും ബന്ധമുണ്ടായിരുന്നു. കുട്ടിയുടെ കാലൊടിഞ്ഞത് പറഞ്ഞ് പാസ്റ്റര്‍മാരോടും ഇയാള്‍ പണപ്പിരിവു നടത്തിയിട്ടുണ്ട്. ഇതിനിടെ ഹസീനയും ഡെന്നിയും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയ ഒരു പാസ്റ്റര്‍ പോലിസിനെ സമീപിച്ചു നല്കിയ വിവരങ്ങളാണ് സത്യം പുറത്തവരാന്‍ ഇടയാക്കിയത്. ഹസീനയേയും, ഡെന്നിയുടെ ഭാര്യയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തപ്പോള്‍ സത്യം തുറന്ന് പറഞ്ഞു. പിന്നീട് ഡെന്നിയെ പോലിസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റ സമ്മതം നടത്തി. അറസ്റ്റിലായ പ്രതികളെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടു പേരെയും റിമാന്റ് ചെയ്തു. ഞാറക്കല്‍ എസ് ഐ ആര് രഗീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.
[related]
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT