കീറിയ 200, 2000 നോട്ടുകള്‍ കൈയില്‍ കിട്ടുന്നവര്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: കീറിയ നോട്ടുക ള്‍ മാറ്റിയെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി ഇറക്കിയ 2000, 200 രൂപ മാറ്റിയെടുക്കുന്ന വിഷയത്തിലുള്ള അവ്യക്തത നീക്കുന്നതിനു വേണ്ടിയാണ് ബാങ്ക് ചട്ടങ്ങളില്‍ മാറ്റംവരുത്തി പുതിയ വിജ്ഞാപനം ഇറക്കിയത്. ചെറുതായി കേടുപാടു പറ്റിയ നോട്ടാണെങ്കില്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. വലിയ കേടുപാട് ആണെങ്കില്‍ പകുതി പണം പോലും ലഭിക്കില്ല. ചിലപ്പോള്‍ ഒന്നും തിരികെ ലഭിച്ചില്ലെന്നും വരും.നോട്ട് നിരോധനത്തിനു പിന്നാലെ ആര്‍ബിഐ വ്യത്യസ്ത വലുപ്പത്തിലുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. 200, 2000 രൂപ നോട്ടുകള്‍ക്ക് പുറമേ വലുപ്പം കുറഞ്ഞ 10, 20, 50, 100, 500 രൂപ നോട്ടുകളും പുതുതായി ഇറക്കി. വലുപ്പം വ്യത്യസ്തമായതിനാല്‍ 2009 ലെ ആര്‍ബിഐ ചട്ടത്തില്‍ പുതിയ നോട്ടുകള്‍ പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. മഹാത്മാഗാന്ധി സീരീസില്‍ പുതുതായി ഇറക്കിയ നോട്ടുകളില്‍ കീറിയതും പഴകിയതുമായവ മാറ്റിയെടുക്കുമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഇതിനു കഴിയാത്ത സ്ഥിതിയാണുണ്ടായിരുന്നത്. കൈയിലുള്ള 2000 രൂപ നോട്ടിന്റെ ഏറ്റവും വലിയ കഷണത്തിന് 88 ചതുരശ്ര സെന്റീമിറ്റര്‍ വലുപ്പമുണ്ടെങ്കി ല്‍ മുഴുവന്‍ തുകയും ലഭിക്കും. 44 ചതുരശ്ര സെന്റിമീറ്റര്‍ വലുപ്പമുണ്ടെങ്കി ല്‍ പകുതി തുക ലഭിക്കും. 2000 രൂപ നോട്ടിന്റെ പൂ ര്‍ണ വലുപ്പം 109.56 ചതുരശ്ര സെന്റിമീറ്ററാണ്.500ന്റേതിന് 80 ചതുരശ്ര സെന്റിമീറ്ററും 200ന്റേതിന് 78 ചതുരശ്ര സെന്റിമീറ്ററും 100ന്റേതിന് 75 ചതുരശ്ര സെന്റിമീറ്ററും കൈയിലുണ്ടായിരിക്കണം. കീറിയ നോട്ടിന്റെ പാതിയാണു കൈയിലുള്ളതെങ്കിലും കറന്‍സിയുടെ പാതി വില ലഭിക്കും. ആര്‍ബിഐ അടയാളപ്പെടുത്തുന്ന ശതമാനത്തിനും മുകളിലാണ് കേടുപാടെങ്കില്‍ യാതൊന്നും തിരികെ ലഭിക്കില്ല. കേടുപാടു വന്ന നോട്ടുകള്‍ രാജ്യത്തുടനീളമുള്ള ആര്‍ബിഐ ഓഫിസുകളിലോ നിര്‍ദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും.

Next Story

RELATED STORIES

Share it