കാവേരി കരട് പദ്ധതി കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു
BY MTP14 May 2018 9:09 AM GMT
X
MTP14 May 2018 9:09 AM GMT
ന്യൂഡല്‍ഹി: കാവേരി ജലം കൈകാര്യം ചെയ്യന്നതിനുള്ള കരട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേന്ദ്ര ജല വിഭവ സെക്രട്ടറി നേരിട്ടെത്തി പദ്ധതി രൂപം സമര്‍പ്പിക്കണമെന്ന് മെയ് 8ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. കാവേരി അഥോറിറ്റിയോ, ബോര്‍ഡോ, കമ്മറ്റിയോ രൂപീകരിക്കാന്‍ തയാറാണെന്നും ഏത് വേണമെന്നത് കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതോറ്റിയുടെ മേല്‍നോട്ടത്തിലാണ് റിസര്‍വോയര്‍ കൈകാര്യം ചെയ്യുക. കര്‍ണാടകയും തമിഴ്നാടും 40 ശതമാനം വീതം ചെലവ് വഹിക്കും. കേരളം 15 ശതമാനവും പുതുച്ചേരി അഞ്ച് ശതമാനവും ചെലവ് വഹിക്കണം.
പദ്ധതി പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നേരത്തേ, പദ്ധതി രൂപീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT