കാടിന്റെ മക്കളെ സ്കൂളിലെത്തിക്കാന്‍ എസ്എസ്എ നടപടി തുടങ്ങി
BY kasim kzm29 July 2018 3:29 AM GMT
kasim kzm29 July 2018 3:29 AM GMT
കാളികാവ്: കാടിന്റെ മക്കളെ സ്കൂളിലെത്തിക്കാന്‍ എസ്എസ്എ നടപടികള്‍ ആരംഭിച്ചു. ആദിവാസി ഊരുകളിലെ വിദ്യാഭ്യാസ സ്ഥിതിവിവര കണക്കെടുപ്പാണ് തുടങ്ങിയത്. വിവര ശേഖരണത്തിനായി ബിആര്‍സി അധികൃതര്‍ ചിങ്കക്കല്ല് ആദിവാസി കോളനിയിലെത്തി. മുഴുവന്‍ കുട്ടികളേയും സ്കൂളുകളിലെത്തിക്കുന്നതിന് വേണ്ടി ആദിവാസി ഊരുകളില്‍ നേരിട്ടെത്തി കണക്കെടുപ്പിന്റെ ഭാഗമായിട്ടാണ് ചിങ്കക്കല്ലില്‍ എത്തിയത്.
സമഗ്ര ശിക്ഷ അഭിയാന് വണ്ടൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കുക എന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയില്‍ അധികൃതര്‍ നേരിട്ട് എത്തി കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഇനിയും വിദ്യാലയ പ്രവേശനത്തിന് മടി കാണിക്കുന്ന കട്ടികളൊ രക്ഷിതാക്കളൊ ഉണ്ടെങ്കില്‍ അവരെ സ്കൂളിലെത്തിക്കുകയാണ് ലക്ഷ്യം. കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ ഷെല്‍ട്ടര്‍ തുടങ്ങിയിട്ടുണ്ട്.
ഈ കേന്ദ്രത്തിലെത്തിക്കുകയും പഠനത്തോടും വിദ്യാഭ്യാസത്തോടും താല്പര്യമുള്ളവരാക്കുകയും ചെയ്യുക എന്നത് സര്‍വെയുടെ ലക്ഷ്യങ്ങളെന്ന് വണ്ടൂര്‍ ബിപിഒ ഷൈജി ടി മാത്യു പറഞ്ഞു. െ്രെടനര്മാരായ പി പി അനീസ്, പി വി ബാബു, എന്നിവരും കോര്‍ഡിനേറ്റര്‍മാരായ കെ സി ശ്രീജിത്ത്, ടി പി ഫിറോസ് എന്നിവരും അടങ്ങുന്ന സംഘമാണ് കാട് കയറി കോളനിയിലെത്തിയത്.
കരുവാരക്കുണ്ട് പുറ്റള ആദിവാസി കോളനിയിലും സംഘം നേരിട്ടെത്തി കണക്കെടുപ്പ് നടത്തി. നിരവധി കുട്ടികളാണ് പതിവഴിയില്‍ പഠനം അവസാനിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുട്ടികളെ നിലമ്പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനാണ് എസ്എസ്എ തയ്യാറെടുപ്പ് നടത്തുന്നത്.
സമഗ്ര ശിക്ഷ അഭിയാന് വണ്ടൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കുക എന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയില്‍ അധികൃതര്‍ നേരിട്ട് എത്തി കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഇനിയും വിദ്യാലയ പ്രവേശനത്തിന് മടി കാണിക്കുന്ന കട്ടികളൊ രക്ഷിതാക്കളൊ ഉണ്ടെങ്കില്‍ അവരെ സ്കൂളിലെത്തിക്കുകയാണ് ലക്ഷ്യം. കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ ഷെല്‍ട്ടര്‍ തുടങ്ങിയിട്ടുണ്ട്.
ഈ കേന്ദ്രത്തിലെത്തിക്കുകയും പഠനത്തോടും വിദ്യാഭ്യാസത്തോടും താല്പര്യമുള്ളവരാക്കുകയും ചെയ്യുക എന്നത് സര്‍വെയുടെ ലക്ഷ്യങ്ങളെന്ന് വണ്ടൂര്‍ ബിപിഒ ഷൈജി ടി മാത്യു പറഞ്ഞു. െ്രെടനര്മാരായ പി പി അനീസ്, പി വി ബാബു, എന്നിവരും കോര്‍ഡിനേറ്റര്‍മാരായ കെ സി ശ്രീജിത്ത്, ടി പി ഫിറോസ് എന്നിവരും അടങ്ങുന്ന സംഘമാണ് കാട് കയറി കോളനിയിലെത്തിയത്.
കരുവാരക്കുണ്ട് പുറ്റള ആദിവാസി കോളനിയിലും സംഘം നേരിട്ടെത്തി കണക്കെടുപ്പ് നടത്തി. നിരവധി കുട്ടികളാണ് പതിവഴിയില്‍ പഠനം അവസാനിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുട്ടികളെ നിലമ്പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനാണ് എസ്എസ്എ തയ്യാറെടുപ്പ് നടത്തുന്നത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT