കശ്മീരിലെ എല്ലാവരും കല്ലേറുകാരല്ല
BY fousiya sidheek6 Jun 2017 3:49 AM GMT
fousiya sidheek6 Jun 2017 3:49 AM GMT
ചണ്ഡീഗഡ്: കശ്മീരികളെ മുഴുവന്‍ കല്ലെറിയുന്നവരായി ചിത്രീകരിക്കുന്നതിനെതിരേ മുന്‍ ലഫ്. ജനറല്‍ ഡി എസ് ഹൂഡ. പാകിസ്താനില്‍ നിന്നുള്ള മിന്നലാക്രമണ സമയത്ത് സൈന്യത്തിന്റെ ഉത്തര മേഖലാ കമാന്‍ഡറായിരുന്നു അദ്ദേഹം. “താഴ്വരയിലെ എല്ലാവരും കല്ലേറുകാരല്ല. അതുപോലെ, എല്ലാവര്ക്കും കല്ലെറിയുന്നതിന് പണം ലഭിക്കുന്നുമില്ല’- സുരക്ഷാപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനുള്ള വിദഗ്ധ സമിതിയായ ജ്ഞാന്‍ സേതുവിന്റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയര്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള റിക്രൂട്ട്മെന്റ് അധികരിച്ചതായും അദ്ദേഹം പറഞ്ഞു. കല്ലേറു നടത്തുന്നതിനു പാകിസ്താനില്‍ നിന്നു പണം എത്തുന്നതായും എന്നാല്‍ യുവാക്കള്‍ പണം ലഭിച്ചാല്‍ മാത്രമേ കല്ലേറു നടത്തുന്നുള്ളൂ എന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കിടയിലുള്ള രോഷത്തിനു വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ പ്രാദേശിക കാരണങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് ഹൂഡ വിരമിച്ചത്.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT