കലോല്‍സവത്തിന് കൊടിയിറങ്ങി; പൂരനഗരി ശാന്തം
BY kasim kzm11 Jan 2018 3:02 AM GMT
kasim kzm11 Jan 2018 3:02 AM GMT
കെ എം അക്ബര്‍
തൃശൂര്‍: കല പൂത്തുലഞ്ഞ തേക്കിന്‍കാട് ഇപ്പോള്‍ ശാന്തം. നാലു രാവുകളും അഞ്ചു പകലുകളും ആരവവും ആഘോഷവുമായി തിളച്ചുമറിഞ്ഞ നഗരം ഇപ്പോള്‍ നിശ്ശബ്ദം. കലോല്‍സവം കൊടിയിറങ്ങിയതോടെ പൂരനഗരിയില്‍ നിന്നു വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ മടങ്ങിപ്പോയി. പക്ഷേ, ഈ കലാമേള എന്നും ഓര്‍ക്കപ്പെടും.
സംഘാടനത്തിലെ മികവു കൊണ്ടും പങ്കാളിത്തത്തിന്റെ പെരുപ്പം കൊണ്ടും. വെറും ആള്ക്കൂട്ടമാവാതിരുന്ന കാണികള്‍ക്കാണ് ആദ്യത്തെ നന്ദി. കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും എന്താണെന്ന് അറിയാതിരുന്നിട്ടു കൂടി അവതരണത്തിന്റെ മര്‍മം അറിയാവുന്നവരോടു ചോദിച്ചറിഞ്ഞ് അവര്‍ അച്ചടക്കത്തോടെ, സൗഹാര്‍ദത്തോടെ സൗമനസ്യം സദസ്സില്‍ ഇരിപ്പുറപ്പിച്ചു. പുലര്‍ച്ചെ വരെ നീണ്ട അറബിക് നാടകം കാണാന്‍ പോലും കൈക്കുഞ്ഞുങ്ങളുമായി ആസ്വാദകരെത്തി.
ലക്ഷങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നിട്ടും പൂര നഗരിയില്‍ അതൃപ്തിയുണ്ടാക്കുന്ന യാതൊന്നുമുണ്ടായില്ല. ഓരോ മുക്കുമൂലയിലും അസാപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ സംഘത്തിന്റെ കണ്ണുകള്‍ പതിഞ്ഞപ്പോള്‍ പൂര നഗരി ക്ലീന്‍.
ഭാവിയിലേക്കുള്ള എല്ലാ കലോല്‍സവങ്ങള്‍ക്കും ഒരു നല്ല മാതൃകയായിരുന്നു തൃശൂര്‍. ഒന്നല്ല, ഒരായിരം കൈകളാണ് ഈ മേളയെ വാനോളമുയര്‍ത്തിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിപിഐ, മേയര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പോലിസ്, എസ്പിസി കാഡറ്റുകള്‍ തുടങ്ങി എല്ലാവരും ചലിക്കുന്ന യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. പിന്നെ മ്മടെ സ്വന്തം തൃശൂര്കാരും. കാലമെത്ര കഴിഞ്ഞാലും ആവോളം നിറംമങ്ങാത്ത ഓര്‍മകള്‍ നല്‍കിയാണ് പൂരനഗരി കലോല്‍സവത്തിനെത്തിയ ഒരോരുത്തരെയും യാത്രയാക്കിയത്.
തൃശൂര്‍: കല പൂത്തുലഞ്ഞ തേക്കിന്‍കാട് ഇപ്പോള്‍ ശാന്തം. നാലു രാവുകളും അഞ്ചു പകലുകളും ആരവവും ആഘോഷവുമായി തിളച്ചുമറിഞ്ഞ നഗരം ഇപ്പോള്‍ നിശ്ശബ്ദം. കലോല്‍സവം കൊടിയിറങ്ങിയതോടെ പൂരനഗരിയില്‍ നിന്നു വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ മടങ്ങിപ്പോയി. പക്ഷേ, ഈ കലാമേള എന്നും ഓര്‍ക്കപ്പെടും.
സംഘാടനത്തിലെ മികവു കൊണ്ടും പങ്കാളിത്തത്തിന്റെ പെരുപ്പം കൊണ്ടും. വെറും ആള്ക്കൂട്ടമാവാതിരുന്ന കാണികള്‍ക്കാണ് ആദ്യത്തെ നന്ദി. കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും എന്താണെന്ന് അറിയാതിരുന്നിട്ടു കൂടി അവതരണത്തിന്റെ മര്‍മം അറിയാവുന്നവരോടു ചോദിച്ചറിഞ്ഞ് അവര്‍ അച്ചടക്കത്തോടെ, സൗഹാര്‍ദത്തോടെ സൗമനസ്യം സദസ്സില്‍ ഇരിപ്പുറപ്പിച്ചു. പുലര്‍ച്ചെ വരെ നീണ്ട അറബിക് നാടകം കാണാന്‍ പോലും കൈക്കുഞ്ഞുങ്ങളുമായി ആസ്വാദകരെത്തി.
ലക്ഷങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നിട്ടും പൂര നഗരിയില്‍ അതൃപ്തിയുണ്ടാക്കുന്ന യാതൊന്നുമുണ്ടായില്ല. ഓരോ മുക്കുമൂലയിലും അസാപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ സംഘത്തിന്റെ കണ്ണുകള്‍ പതിഞ്ഞപ്പോള്‍ പൂര നഗരി ക്ലീന്‍.
ഭാവിയിലേക്കുള്ള എല്ലാ കലോല്‍സവങ്ങള്‍ക്കും ഒരു നല്ല മാതൃകയായിരുന്നു തൃശൂര്‍. ഒന്നല്ല, ഒരായിരം കൈകളാണ് ഈ മേളയെ വാനോളമുയര്‍ത്തിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിപിഐ, മേയര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പോലിസ്, എസ്പിസി കാഡറ്റുകള്‍ തുടങ്ങി എല്ലാവരും ചലിക്കുന്ന യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. പിന്നെ മ്മടെ സ്വന്തം തൃശൂര്കാരും. കാലമെത്ര കഴിഞ്ഞാലും ആവോളം നിറംമങ്ങാത്ത ഓര്‍മകള്‍ നല്‍കിയാണ് പൂരനഗരി കലോല്‍സവത്തിനെത്തിയ ഒരോരുത്തരെയും യാത്രയാക്കിയത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT