കലാപത്തിന് ആഹ്വാനം:ടിജി മോഹന്‍ദാസിനെതിരെ ഡിജിപിക്ക് പരാതി
BY midhuna mi.ptk5 April 2018 6:58 AM GMT
X
midhuna mi.ptk5 April 2018 6:58 AM GMT
കാസര്‍ഗോഡ്: കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിനെതിരെ ഡിജിപിക്ക് പരാതി. കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന് തെരുവത്താണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയ ടിജി മോഹന്‍ദാസിനെതിരെ 153എ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
പറവൂരില്‍ പൊതുപരിപാടിക്കിടെ മോഹന്‍ദാസ് നടത്തിയത് വര്‍ഗീയ പ്രഭാഷണമാണെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമെന്നുമായിരുന്നു മോഹന്‍ദാസിന്റെ പ്രസ്താവന.'നമുക്ക് തളര്‍ച്ച ബാധിച്ചിരിക്കുകയാണ്. അതില്‍ നിന്ന് മോചനം നേടണം. കോടതികളില്‍ നിന്ന് തല്ക്കാലം ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുകയല്ല ഹിന്ദു ചെയ്യേണ്ടത്.1982ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ കരുണാകരനെ പോലുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമ്മുക്ക് കഴിഞ്ഞു. പിന്നെ എന്തുകൊണ്ട് ഇന്ന് സാധിക്കുന്നില്ല. കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മള്. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്'. എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ പ്രസ്താവന.
പറവൂരില്‍ പൊതുപരിപാടിക്കിടെ മോഹന്‍ദാസ് നടത്തിയത് വര്‍ഗീയ പ്രഭാഷണമാണെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമെന്നുമായിരുന്നു മോഹന്‍ദാസിന്റെ പ്രസ്താവന.'നമുക്ക് തളര്‍ച്ച ബാധിച്ചിരിക്കുകയാണ്. അതില്‍ നിന്ന് മോചനം നേടണം. കോടതികളില്‍ നിന്ന് തല്ക്കാലം ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുകയല്ല ഹിന്ദു ചെയ്യേണ്ടത്.1982ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ കരുണാകരനെ പോലുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമ്മുക്ക് കഴിഞ്ഞു. പിന്നെ എന്തുകൊണ്ട് ഇന്ന് സാധിക്കുന്നില്ല. കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മള്. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്'. എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ പ്രസ്താവന.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT