കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദുവും മുസ് ലിമും തമ്മില്‍: ബിജെപി എംഎല്‍എ
BY midhuna mi.ptk19 April 2018 1:39 PM GMT
X
midhuna mi.ptk19 April 2018 1:39 PM GMT
ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദുവും മുസ്ലിമും തമ്മിലാണെന്ന് ബിജെപി എംഎല്‍എ. ബെലാഗവിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് പട്ടീല്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. 'മെയ് 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് റോഡുകളെക്കുറിച്ചോ കുടിവെള്ളത്തേ കുറിച്ചോ അല്ല, മറിച്ച് ഹിന്ദുവും മുസ് ലിമും തമ്മിലാണ്. ഞാന്‍ ഒരു ഹിന്ദു ആണ്. ഇത് ഒരു ഹിന്ദു രാജ്യമാണ്. നമുക്ക് രാമക്ഷേത്രം പണിയണം. മന്ദിരം പണിയാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി വനിതാ വിഭാഗം പ്രസിഡന്റുമായ ലക്ഷ്മി ഹെബ്ബാലികാര് പറയുകയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്തോളൂ. പക്ഷേ രാമക്ഷേത്രത്തിന് പകരം അവര്‍ ബാബരി മസ്ജിദ് ആയിരിക്കും പണിയുക. ബാബരി മസ്ജിദ് പണിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ടിപ്പു ജയന്തി ആഘോഷിക്കേണ്ടവര്‍ക്കും കോണ്‍ഗ്രസിന് വോട്ടു ചെയ്യാം. അതേസമയം, രാമക്ഷേത്രം വേണ്ടവരും ശിവജി മഹാരാജിനെ ബഹുമാനിക്കുന്നവരും ബിജെപിക്ക് വോട്ട് ചെയ്യണം.'-എന്നിങ്ങനെയാണ് എംഎല്‍എയുടെ പ്രസ്താവന.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT