കരാറെടുക്കാന്‍ ആളില്ലെന്ന്; കംഫര്‍ട്ട് സ്റ്റേഷന് തുറക്കാത്തതില്‍ പ്രതിഷേധം
BY kasim kzm28 March 2018 4:30 AM GMT
kasim kzm28 March 2018 4:30 AM GMT
പാലാ: പാലാ ടൗണ്‍ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് തുറന്നുകൊടുക്കാത്ത നഗരസഭാ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ അടച്ച കംഫര്‍ട്ട് സ്റ്റേഷന് മൂന്നുതവണ തുറക്കാന്‍ നടപടിയായെങ്കിലും ഒരുദിവസം പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം.
ലേലത്തിന് ഏറ്റെടുത്ത് നടത്താന്‍ കരാറുകാരെത്താത്തതാണു കാരണമെന്ന് നഗരസഭ പറയുന്നു. എന്നാല്‍, നഗരമധ്യത്തിലുള്ള ശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ നല്‍കാതെ നഗരസഭാ ജീവനക്കാരെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളും സ്റ്റാന്‍ഡിലെ കച്ചവടക്കാരും ബസ് തൊഴിലാളികളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണത്തിലെ അപാകതയാണ് കരാറുകരെ പിന്തിരിപ്പിക്കുന്നത്. ഒരാഴ്ച പ്രവര്‍ത്തിച്ചാല്‍ നിറയുന്ന തരത്തിലാണ് ശൗചാലയത്തിന്റെ ടാങ്ക്. ഈ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ തുകയേക്കാള്‍ കൂടുതല്‍ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മൂന്നുതവണ നഗരസഭ ലേലത്തില്‍ വച്ചെങ്കിലും ആരുമേറ്റെടുത്തില്ല. പുനര്‍ലേലത്തിലും നടപടിയായിട്ടില്ലെന്നാണ് അറിയുന്നത്.
ജനത്തിരക്കേറിയ പാലാ ടൗണ്‍ സ്റ്റാന്‍ഡിലോ, ളാലം ജങ്ഷനിലോ, ആശുപത്രി ജങ്ഷനിലോ കംഫര്‍ട്ട് സ്റ്റേഷനുകളില്ലത്ത അവസ്ഥയാണ്. ഇതോടെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ മൂത്രശങ്കയ്ക്ക് പരിഹാരം കാണാതെ നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്.
ലേലത്തിന് ഏറ്റെടുത്ത് നടത്താന്‍ കരാറുകാരെത്താത്തതാണു കാരണമെന്ന് നഗരസഭ പറയുന്നു. എന്നാല്‍, നഗരമധ്യത്തിലുള്ള ശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ നല്‍കാതെ നഗരസഭാ ജീവനക്കാരെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളും സ്റ്റാന്‍ഡിലെ കച്ചവടക്കാരും ബസ് തൊഴിലാളികളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണത്തിലെ അപാകതയാണ് കരാറുകരെ പിന്തിരിപ്പിക്കുന്നത്. ഒരാഴ്ച പ്രവര്‍ത്തിച്ചാല്‍ നിറയുന്ന തരത്തിലാണ് ശൗചാലയത്തിന്റെ ടാങ്ക്. ഈ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ തുകയേക്കാള്‍ കൂടുതല്‍ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മൂന്നുതവണ നഗരസഭ ലേലത്തില്‍ വച്ചെങ്കിലും ആരുമേറ്റെടുത്തില്ല. പുനര്‍ലേലത്തിലും നടപടിയായിട്ടില്ലെന്നാണ് അറിയുന്നത്.
ജനത്തിരക്കേറിയ പാലാ ടൗണ്‍ സ്റ്റാന്‍ഡിലോ, ളാലം ജങ്ഷനിലോ, ആശുപത്രി ജങ്ഷനിലോ കംഫര്‍ട്ട് സ്റ്റേഷനുകളില്ലത്ത അവസ്ഥയാണ്. ഇതോടെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ മൂത്രശങ്കയ്ക്ക് പരിഹാരം കാണാതെ നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT