ഓവുചാലില്ലാതെ റോഡ് നിര്‍മാണം; നേരംപോക്ക് റോഡില്‍ വെള്ളക്കെട്ട്
BY kasim kzm15 July 2018 5:00 AM GMT
kasim kzm15 July 2018 5:00 AM GMT
ഇരിട്ടി: ഇരിട്ടി-നേരംപോക്ക് റോഡില്‍ മഴവെള്ളം കുത്തിയൊലിച്ച് കാല്‍നടയാത്ര പോലും ദുസ്സഹമായി. വ്യാപാരികളും വഴിയാത്രക്കാരും ദുരിതത്തില്‍. ഇരിട്ടി താലൂക്ക് ആശുപത്രി, ഫയര്‍ സ്റ്റേഷന്, ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിലേക്ക് പോവുന്ന റോഡിലാണ് വിദ്യാര്‍ഥികളും വ്യാപാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോവാന്‍ ഓവുചാലുകള്‍ നിര്‍മിക്കാത്തതാണ് റോഡിലുടെ മലിനജലം ഉള്‍പ്പെടെ ഒഴുകാന്‍ കാരണം. ലക്ഷങ്ങള്‍ ചെലവിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് വീതികൂട്ടി ടാര്‍ ചെയ്തെങ്കിലും താലൂക്ക് ആശുപത്രി കുന്നില്‍ നിന്നു നരിക്കുണ്ടം ഭാഗത്തു നിന്നുള്‍പ്പെടെ കുത്തിയൊലിച്ചു വരുന്ന മഴവെള്ളവും കക്കുസ് മാലിനജലം ഉള്‍പ്പെടെയുള്ള അഴുക്കുവെള്ളം ഒഴുകിപ്പോവാന്‍ ഓവുചാല്‍ നിര്‍മിച്ചിട്ടില്ല. നടപ്പാത സൗകര്യം പോലും ഇല്ലാതെയാണ് റോഡ് അശാസ്ത്രീയമായി ടാര്‍ ചെയ്തത്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ്, ഇരിട്ടി സബ് ട്രഷറി, നിരവധി സ്വകാര്യ ആശുപത്രികള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരക്കേറിയ റോഡിലൂടെ ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും കുത്തിയൊലിക്കുന്ന മഴവെള്ളത്തിലൂടെ കടന്നുപോവാന്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് നേരംപോക്ക് റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം പറയുന്നത്.
മഴവെള്ളം ഒഴുകിപ്പോവാന്‍ ഓവുചാലുകള്‍ നിര്‍മിക്കാത്തതാണ് റോഡിലുടെ മലിനജലം ഉള്‍പ്പെടെ ഒഴുകാന്‍ കാരണം. ലക്ഷങ്ങള്‍ ചെലവിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് വീതികൂട്ടി ടാര്‍ ചെയ്തെങ്കിലും താലൂക്ക് ആശുപത്രി കുന്നില്‍ നിന്നു നരിക്കുണ്ടം ഭാഗത്തു നിന്നുള്‍പ്പെടെ കുത്തിയൊലിച്ചു വരുന്ന മഴവെള്ളവും കക്കുസ് മാലിനജലം ഉള്‍പ്പെടെയുള്ള അഴുക്കുവെള്ളം ഒഴുകിപ്പോവാന്‍ ഓവുചാല്‍ നിര്‍മിച്ചിട്ടില്ല. നടപ്പാത സൗകര്യം പോലും ഇല്ലാതെയാണ് റോഡ് അശാസ്ത്രീയമായി ടാര്‍ ചെയ്തത്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ്, ഇരിട്ടി സബ് ട്രഷറി, നിരവധി സ്വകാര്യ ആശുപത്രികള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരക്കേറിയ റോഡിലൂടെ ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും കുത്തിയൊലിക്കുന്ന മഴവെള്ളത്തിലൂടെ കടന്നുപോവാന്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് നേരംപോക്ക് റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം പറയുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT