ഓട്ടുറുമ ശല്യം രൂക്ഷം: ഉറക്കമില്ലാതെ നാട്ടുകാര്‍
BY kasim kzm7 May 2018 2:01 AM GMT
kasim kzm7 May 2018 2:01 AM GMT
ഇരിക്കൂര്‍: വേനല്‍മഴയെ തുടര്‍ന്ന് ഇരിക്കൂറിലെ ഗ്രാമീണമേഖലയില്‍ ഓട്ടുറുമ പ്രാണിശല്യം രൂക്ഷം. സിദ്ദീഖ് നഗര്‍, പെരുവളത്തുപറമ്പ്, മൊടക്കൈപറമ്പ് എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ ഓട്ടുറുമ ശല്യം കനത്തതോടെ ജനം ദുരിതത്തിലായി.
പല വീടുകളിലും ആയിരക്കണക്കിന് ഓട്ടുറുമകളാണ് ഉള്ളത്. താമസിക്കാനാവാതെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. പകല്‍ അപ്രത്യക്ഷമാവുന്ന പ്രാണികള്‍ രാത്രി വീടുകളിലെയും കടകളിലെയും ചുമരുകളും മേല്‍ക്കൂരകളും താവളമാക്കും. വീടുകളില്‍ ബള്‍ബുകള്‍ കത്തിക്കാന്‍ പോലും കഴിയുന്നില്ല.
ഭക്ഷണം പാകംചെയ്യാനും സൂക്ഷിക്കാനും കഴിക്കാനും പ്രയാസം. വെളിച്ചം കാണുന്ന പ്രദേശങ്ങളിലേക്ക് ഓട്ടുറുമ കൂട്ടത്തോടെ പറന്നെത്തുന്നു. ചെവിയിലും മൂക്കിലും ഇവ കയറാനും സാധ്യതയുള്ളതിനാല്‍ സ്വസ്ഥമായി ഉറങ്ങാനും കഴിയുന്നില്ല. വസ്ത്രങ്ങളിലും കുടിവെള്ളത്തിലും ഉള്‍പ്പെടെ എല്ലായിടത്തും ഓട്ടുറുമ പ്രാണികളാണ്.
ഇവയുടെ ശരീരത്തില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ദ്രാവകം ദേഹത്ത് തട്ടിയാല്‍ പൊള്ളലേല്‍ക്കും. ഓട്ടുറുമ ചെവിയിലും മൂക്കിലും കയറി ഇതിനകം ഒട്ടേറെ പേര് ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ മിക്ക വീടുകളിലും രാത്രിയായാല്‍ വൈദ്യുതി വെളിച്ചം ഉപയോഗിക്കാറില്ല. പ്രതിവിധി അറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയില്ല.
പല വീടുകളിലും ആയിരക്കണക്കിന് ഓട്ടുറുമകളാണ് ഉള്ളത്. താമസിക്കാനാവാതെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. പകല്‍ അപ്രത്യക്ഷമാവുന്ന പ്രാണികള്‍ രാത്രി വീടുകളിലെയും കടകളിലെയും ചുമരുകളും മേല്‍ക്കൂരകളും താവളമാക്കും. വീടുകളില്‍ ബള്‍ബുകള്‍ കത്തിക്കാന്‍ പോലും കഴിയുന്നില്ല.
ഭക്ഷണം പാകംചെയ്യാനും സൂക്ഷിക്കാനും കഴിക്കാനും പ്രയാസം. വെളിച്ചം കാണുന്ന പ്രദേശങ്ങളിലേക്ക് ഓട്ടുറുമ കൂട്ടത്തോടെ പറന്നെത്തുന്നു. ചെവിയിലും മൂക്കിലും ഇവ കയറാനും സാധ്യതയുള്ളതിനാല്‍ സ്വസ്ഥമായി ഉറങ്ങാനും കഴിയുന്നില്ല. വസ്ത്രങ്ങളിലും കുടിവെള്ളത്തിലും ഉള്‍പ്പെടെ എല്ലായിടത്തും ഓട്ടുറുമ പ്രാണികളാണ്.
ഇവയുടെ ശരീരത്തില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ദ്രാവകം ദേഹത്ത് തട്ടിയാല്‍ പൊള്ളലേല്‍ക്കും. ഓട്ടുറുമ ചെവിയിലും മൂക്കിലും കയറി ഇതിനകം ഒട്ടേറെ പേര് ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ മിക്ക വീടുകളിലും രാത്രിയായാല്‍ വൈദ്യുതി വെളിച്ചം ഉപയോഗിക്കാറില്ല. പ്രതിവിധി അറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയില്ല.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT