ഒരേ സമയം മൂന്ന് ട്രെയിനുകള്‍; ഒഴിവായത് വന്‍ദുരന്തം
BY kasim kzm18 April 2018 3:06 AM GMT
kasim kzm18 April 2018 3:06 AM GMT
പത്തനാപുരം: ഒരേ സമയം മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കിലെത്തി. യാത്രക്കാരുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചറിന്റെ അപായച്ചങ്ങല യാത്രക്കാര്‍ വലിച്ചതോടെ കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു.
പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. 2.05ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം-താംബരം എക്സ്പ്രസും സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്നു. ഈ സമയം തന്നെ ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുകയായിരുന്നു. കാവല്പുര ലെവല്‍ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍ ഇവര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. സിഗ്നല്‍ സംവിധാനം തകരാറിലായതാണു സംഭവത്തിനു കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂര്‍ പാസഞ്ചര്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ പ്രവേശിപ്പിച്ചു.
തീവണ്ടികള്‍ മൂന്നും സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരി ബൈപാസിലെ ലെവല്‍ക്രോസും കുന്നിക്കോട് തലവൂര്‍ റോഡിലെ കാവല്പുര ഗേറ്റും ഏറെ നേരം അടഞ്ഞുകിടന്നു. ഇത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി.
പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. 2.05ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം-താംബരം എക്സ്പ്രസും സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്നു. ഈ സമയം തന്നെ ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുകയായിരുന്നു. കാവല്പുര ലെവല്‍ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍ ഇവര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. സിഗ്നല്‍ സംവിധാനം തകരാറിലായതാണു സംഭവത്തിനു കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂര്‍ പാസഞ്ചര്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ പ്രവേശിപ്പിച്ചു.
തീവണ്ടികള്‍ മൂന്നും സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരി ബൈപാസിലെ ലെവല്‍ക്രോസും കുന്നിക്കോട് തലവൂര്‍ റോഡിലെ കാവല്പുര ഗേറ്റും ഏറെ നേരം അടഞ്ഞുകിടന്നു. ഇത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT