ഒഐസിയുടെ പ്രഖ്യാപനം തള്ളുന്നതായി നെതന്യാഹു
BY kasim kzm15 Dec 2017 2:59 AM GMT
kasim kzm15 Dec 2017 2:59 AM GMT
തെല്‍അവീവ്: കിഴക്കന്‍ ജറുസലേമിനെ ഫലസ്തീന് തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ഇസ്ലാമിക സഹകരണ സംഘടനയുടെ (ഒഐസി) പ്രഖ്യാപനം തള്ളുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്നും കൂടുതല്‍ രാജ്യങ്ങള്‍ അവരുടെ എംബസി നഗരത്തിലേക്ക് മാറ്റുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിലായിരുന്നു ഒഐസിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ട്രംപിന്റെ പ്രഖ്യാപനം അപകടകരമാണെന്നും ഒഐസി നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഇസ്രായേലിലേക്ക് ക്ഷണിക്കുന്നതായി ഇസ്രായേല്‍ മന്ത്രി യിസ്രായേല്‍ കാട്സ് അറിയിച്ചു. ഇസ്രായേലും ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചകള്‍ അറബ് ലോകത്തിന്റെ നേതാക്കളായ സൗദി അറേബ്യയുടെ ആഭിമുഖ്യത്തിലാണ് നടക്കേണ്ടതെന്ന് കാട്സ് പറഞ്ഞു. കിഴക്കന്‍ ജറുസലേം ഫലസ്തീന് തലസ്ഥാനമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സൗദി രാജാവ് സല്മാന് അബ്ദുല്‍ അസീസ് അല്‍ സൗദ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സൗദി ശൂറാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT