എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയിലായതായി സൂചന

കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായതായി സൂചന. മട്ടാഞ്ചേരി സ്വദേശി അനസിനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഒരാളെ ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അതിനിടെ, അഭിമന്യുവിനൊപ്പം കുത്തേറ്റു ചികില്‍സയിലുള്ള അര്‍ജുന്റെ മൊഴിയെടുത്തു. ആശുപത്രിയിലെത്തിയാണ് പോലിസ് മൊഴിയെടുത്തത്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ അര്‍ജുന്‍ ആശുപത്രിയില്‍ തന്നെ തുടരും.
അതേസമയം, മൊഴിയെ സംബന്ധിച്ചോ കേസിന്റെ മറ്റു വിശദാംശങ്ങളോ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനു കുത്തേറ്റ സ്ഥലത്തിനു സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലിസ് ശേഖരിച്ചിരുന്നു.
ദൃശ്യങ്ങളില്‍നിന്ന് അക്രമിസംഘത്തെ തിരിച്ചറിയാന്‍ സാധിച്ചേക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.
കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ സൈബര്‍സെല്‍ പരിശോധിക്കുന്നുണ്ട്.
സംഭവദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് അഭിമന്യുവിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണിലേക്കു വന്നതും പോയതുമായ വിളികളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it