malappuram local

എട്ട് കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും: ജില്ലാ കലക്ടര്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആര്‍ദ്രം മിഷനിന്റെ ഭാഗമായി  ജില്ലയിലെ എട്ട് പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍ ജനുവരി മുതല്‍ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങള്‍  ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികില്‍സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് ആര്‍ദ്രം മിഷന്‍ വിഭാവന ചെയ്യുന്നത്. തിരുനാവായ, അത്താണിക്കല്‍, എടയൂര്‍, കുഴിമണ്ണ, പാണ്ടിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ജനുവരി ആദ്യവാരത്തിലും വഴിക്കടവ്, ചോക്കാട്, താഴെക്കോട് പഞ്ചായത്തുകളിലേത് ജനുവരി അവസാന വാരത്തിലും പ്രവര്‍ത്തന സജ്ജമാകും. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും സമഗ്ര ചികില്‍സ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാക്കും. ആര്‍ദ്രം മിഷനിലുള്‍പ്പെട്ട കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ ഔട്ട് പേഷ്യന്റ് സംവിധാനം എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ ലഭ്യമാകും. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയും  ലഭിക്കും.  ഒരു ലാബ് ടെക്‌നിഷ്യനുള്ള ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയും ഒന്നില്‍ കൂടുതല്‍ ടെക്‌നിഷ്യനുണ്ടെങ്കില്‍ വൈകിട്ട് ആറുവരെയും സേവനം ലഭിക്കും. ഇതിനു പുറമെ ഇതെ സമയങ്ങളില്‍ ഫാര്‍മസി സൗകര്യവും നല്‍കും. കേന്ദ്രങ്ങളില്‍ കൗണ്‍സിലിങ്, ആരോഗ്യ വിദ്യാഭ്യാസം, ഗൈഡന്‍സ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സൗകര്യങ്ങള്‍ ആര്‍ദ്രം മിഷന്‍ വിഭാവന ചെയ്യുന്നു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡിഎംഒ ഡോ. കെ സക്കീന, എന്‍ആര്‍എച്ച്എം മാനേജര്‍ ഡോ.എ ഷിബുലാല്‍ സംസാരിച്ചു.





















'
Next Story

RELATED STORIES

Share it