kozhikode local

ഉരുള്‍പൊട്ടല്‍: നഷ്ടപരിഹാരം അപര്യാപ്തം- എസ്ഡിപിഐ

കോഴിക്കോട്: 14 വിലപ്പെട്ട  ജീവന്‍ കവര്‍ന്നെടുക്കുകയും വീടുകളും കൃഷിയിടവും നശിപ്പിക്കുകയും ചെയ്ത കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പൊട്ടലിന്റെ ഇരകള്‍ക്ക്് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിപരിഹാരത്തുക അപര്യാപ്തമാണെന്ന് എസ്ഡിപിഐ. ദുരന്ത സ്ഥലത്ത്്  കൃഷി ഭൂമി പുനരുപയോഗം സാധ്യമല്ലാത്തവിധം നശിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക്് 50 സെന്റ് ഭൂമിയും വീടും അനുവദിച്ച് പുനരധിവാസം ഉറപ്പാക്കണം. മരണപ്പെട്ട ഒരോ ആള്‍ക്കും 25 ലക്ഷം വീതം ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. ദുരന്തം അനാഥരാക്കിയ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ദുരന്തത്തിന് ഇരയായ ഒരോ കുടുംബത്തിലെയും ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം.
അനധികൃത നിര്‍മാണ പ്രവര്‍ത്തനത്തെ കുറിച്ച് ഉള്‍പ്പെടെ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കയും പരാതിയും യഥാസമയം പരിഗണിക്കാതിരുന്ന പ്രാദേശിക ഭരണ സംവിധാനത്തിന്റെ നിസംഗതയാണ് ഈ ദുരന്തത്തിന്  കാരണം. പ്രകൃതി ദുര്‍ബല പ്രദേശത്ത് നിര്‍മാണ പ്രവൃത്തി നിയമപരിധിയില്‍ കൊണ്ടു വരാന്‍ സാധിച്ചില്ല.  സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസംഗതയാണ് അപകട കാരണമെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് അര്‍ഹമായ നഷ്ടരപരിഹാര പാക്കേജ് പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം 11 ന്്്്് എസ്ഡിപിഐ താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രസ്് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ പങ്കെടുത്തു.
Next Story

RELATED STORIES

Share it