ഉനയിലെ ഇരകളടക്കം 450 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചു

അഹമ്മദ്: 2016ല്‍ ഗുജറാത്തിലെ ഉന തെഹ്‌സിലില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ച ദലിത് കുടുംബത്തിലെ നാലംഗങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു.
മോട്ട സമാധിയാല ഗ്രാമത്തിലായിരുന്നു ചടങ്ങ്. മൊത്തം 450 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു. ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഉനയില്‍ ഗോരക്ഷാ അക്രമികളുടെ പീഡനത്തിനിരയായ ബാലുഭായി സര്‍വയ്യ, അദ്ദേഹത്തിന്റെ മക്കളായ രമേശ്, വഷ്‌റം, ബാലുഭായിയുടെ ഭാര്യ കന്‍വര്‍ സര്‍വയ്യ എന്നിവര്‍ ഇന്നലെ ബുദ്ധമതം സ്വീകരിച്ചവരില്‍പ്പെടുന്നു.
ബുദ്ധപൂര്‍ണിമയുടെ (ബുദ്ധന്റെ ജന്മദിനം) തലേദിവസമാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്. 2016ല്‍ ഇവരോടൊപ്പം മര്‍ദനം ഏറ്റുവാങ്ങിയ ദേവ്ജിഭായി ബാബറിയക്ക് അനാരോഗ്യം മൂലം ചടങ്ങിനെത്താനായില്ല.
2016ല്‍ ഏഴു ദലിതുകളേയാണ് ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഹിന്ദുക്കള്‍ വിവേചനം കാണിക്കുന്നതിനാലാണ് തങ്ങള്‍ മതംമാറിയതെന്നു രമേശ് സര്‍വയ്യ പറഞ്ഞു.
Next Story

RELATED STORIES

Share it