ഇറാഖ്: നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തിലെന്ന് യുഎന്‍
BY kasim kzm12 Feb 2018 2:16 AM GMT
kasim kzm12 Feb 2018 2:16 AM GMT
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിനുശേഷം ഇറാഖിലെ നാലിലൊന്ന് കുട്ടികള്‍ കഴിയുന്നത് ദാരിദ്ര്യത്തിലെന്ന് യുഎന്‍ ഏജന്‍സിയായ യൂനിസെഫ്. 40 ലക്ഷത്തോളം കുട്ടികള്‍ക്ക് രാജ്യത്ത് സഹായം ആവശ്യമുള്ളതായി യൂനിസെഫ് വ്യക്തമാക്കി. 2014 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ 150 തവണയും ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നേരെ 50 തവണയും ആക്രമണം നടന്നതായി സ്ഥിരീകരിച്ചെന്നും യുഎന്‍ വ്യക്തമാക്കി. ഇറാഖിലെ പകുതിയോളം സ്കൂളുകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. രാജ്യത്ത് 30 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ അധ്യയനം തടസ്സപ്പെട്ടതായും യൂനിസെഫ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇറാഖ് സേന ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ വിജയം പ്രഖ്യാപിച്ചത്. 2014ലാണ് ഇറാഖിലെ പ്രദേശങ്ങള്‍ ഐഎസ് പിടിച്ചടക്കിയത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT