ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറയുന്നു
BY kasim kzm19 Sep 2018 3:47 AM GMT
kasim kzm19 Sep 2018 3:47 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ശിശുമരണ നിരക്ക് കുറയുന്നുവെന്ന് റിപോര്‍ട്ട്. അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണ് 2017ല്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ യുഎന്‍ഐജിഎംഎഫ് പറയുന്നു. 8,02,000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. ഇതില്‍ 6,05,000 നവജാതശിശുക്കളും അഞ്ചിനും 14നും ഇടയിലുള്ള 1,52,000 കുട്ടികളും ഉള്‍പ്പെടുന്നു.
2016ല്‍ 8.67 ലക്ഷം കുഞ്ഞുങ്ങളാണു മരിച്ചത്. ഇത് 8.02 ആയാണ് 2017ല്‍ കുറഞ്ഞത്. 2016 ല്‍ 1000 കുഞ്ഞുങ്ങളില്‍ 44 പേര് മരിച്ചപ്പോള്‍ 2017ല്‍ മരണനിരക്ക് 39 ആയി കുറഞ്ഞു. പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കുന്നത് വര്‍ധിച്ചതോടെയാണ് ഇന്ത്യയില്‍ ശിശുമരണ നിരക്കു കുറഞ്ഞതെന്ന് യുഎന്‍ഐജിഎംഎഫ് പ്രതിനിധി യാസ്മിന് അലി പറഞ്ഞു. കുടിവെള്ളം, പോഷകാഹാരം, അടിസ്ഥാന വൈദ്യസൗകര്യം എന്നിവയുടെ കുറവാണ് ശിശുമരണത്തിന് പ്രധാന കാരണമായി പറയുന്നത്.
2016ല്‍ 8.67 ലക്ഷം കുഞ്ഞുങ്ങളാണു മരിച്ചത്. ഇത് 8.02 ആയാണ് 2017ല്‍ കുറഞ്ഞത്. 2016 ല്‍ 1000 കുഞ്ഞുങ്ങളില്‍ 44 പേര് മരിച്ചപ്പോള്‍ 2017ല്‍ മരണനിരക്ക് 39 ആയി കുറഞ്ഞു. പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കുന്നത് വര്‍ധിച്ചതോടെയാണ് ഇന്ത്യയില്‍ ശിശുമരണ നിരക്കു കുറഞ്ഞതെന്ന് യുഎന്‍ഐജിഎംഎഫ് പ്രതിനിധി യാസ്മിന് അലി പറഞ്ഞു. കുടിവെള്ളം, പോഷകാഹാരം, അടിസ്ഥാന വൈദ്യസൗകര്യം എന്നിവയുടെ കുറവാണ് ശിശുമരണത്തിന് പ്രധാന കാരണമായി പറയുന്നത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT