ആലത്തൂര്‍ തോടിന് ശാപമോക്ഷം; ശുദ്ധീകരണ പ്രവൃത്തികള്‍ക്ക് തുടക്കം
BY kasim kzm30 March 2018 4:29 AM GMT
kasim kzm30 March 2018 4:29 AM GMT
കൊടകര: ചണ്ടിയും പാഴ്ച്ചെടികളും നിറഞ്ഞ് നാശോന്മുഖമായി കിടന്ന ആലത്തൂര്‍ തോടിന് ശാപമോക്ഷമാകുന്നു. പറപ്പൂക്കര പഞ്ചായത്തിലെ വിവിധ പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ തോട് വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നുല്ഭവിച്ച് കൊടകര, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ ഒഴുകി കരുവന്നൂര്‍ പുഴയില്‍ ചേരുന്ന തോടിന്റെ പറപ്പൂക്കര പഞ്ചായത്തതിര്‍ത്തിയില്‍ വരുന്ന ഏഴു കിലോമീറ്റര്‍ നീളമാണ് ഇപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത വിധം ചണ്ടിയും പായലും പാഴ്ച്ചെടികളും നിറഞ്ഞ് കിടക്കുന്ന തോട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വൃത്തിയാക്കുന്നത്.
നീരൊഴുക്കിനു വിഘാതമായി തോട്ടില്‍ പാഴ്ച്ചെടികളും ചണ്ടിയും ചെളിയും അടിഞ്ഞു കൂടി കിടക്കുന്നത് മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി കൃഷി മുങ്ങിനശിക്കാനും വേനല്‍ക്കാലത്ത് ജലക്ഷാമത്തിനും കാരണമായിരുന്നു. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്താണ് ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവനും വിവിധ പാടശേഖര സമിതികളും ചേര്‍ന്ന് തോട് പുനരുദ്ധരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയനും വൈസ് പ്രസിഡന്റ് പി ഡി നെല്‍സനും പറഞ്ഞു. പദ്ധതിക്കായി 26 ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്.
കൊടകര, പറപ്പൂക്കര പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള ബ്ലാച്ചിറ മുതല്‍ മുരിയാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള വില്ലിച്ചിറ വരെയുള്ള തോടിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ യന്ത്രം ഉപയോഗിച്ച് നവീകരിക്കുന്നത്. പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മഴക്കാലത്ത് ഈ മേഖലയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമാകും. ഒപ്പം വേനല്‍ക്കാലത്ത് കാര്‍ഷികമേഖലയിലെ ജലസേചനം കാര്യക്ഷമമാകുകയും ചെയ്യും.
മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നുല്ഭവിച്ച് കൊടകര, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ ഒഴുകി കരുവന്നൂര്‍ പുഴയില്‍ ചേരുന്ന തോടിന്റെ പറപ്പൂക്കര പഞ്ചായത്തതിര്‍ത്തിയില്‍ വരുന്ന ഏഴു കിലോമീറ്റര്‍ നീളമാണ് ഇപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത വിധം ചണ്ടിയും പായലും പാഴ്ച്ചെടികളും നിറഞ്ഞ് കിടക്കുന്ന തോട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വൃത്തിയാക്കുന്നത്.
നീരൊഴുക്കിനു വിഘാതമായി തോട്ടില്‍ പാഴ്ച്ചെടികളും ചണ്ടിയും ചെളിയും അടിഞ്ഞു കൂടി കിടക്കുന്നത് മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി കൃഷി മുങ്ങിനശിക്കാനും വേനല്‍ക്കാലത്ത് ജലക്ഷാമത്തിനും കാരണമായിരുന്നു. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്താണ് ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവനും വിവിധ പാടശേഖര സമിതികളും ചേര്‍ന്ന് തോട് പുനരുദ്ധരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയനും വൈസ് പ്രസിഡന്റ് പി ഡി നെല്‍സനും പറഞ്ഞു. പദ്ധതിക്കായി 26 ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്.
കൊടകര, പറപ്പൂക്കര പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള ബ്ലാച്ചിറ മുതല്‍ മുരിയാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള വില്ലിച്ചിറ വരെയുള്ള തോടിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ യന്ത്രം ഉപയോഗിച്ച് നവീകരിക്കുന്നത്. പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മഴക്കാലത്ത് ഈ മേഖലയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമാകും. ഒപ്പം വേനല്‍ക്കാലത്ത് കാര്‍ഷികമേഖലയിലെ ജലസേചനം കാര്യക്ഷമമാകുകയും ചെയ്യും.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT