kannur local

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: സിപിഎം പ്രവര്‍ത്തകന്‍ പിണറായി കമ്പനിമെട്ടയിലെ ചേരിക്കല്‍ സി വി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ വിദേശത്ത് കടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. പത്താം പ്രതിയായ അശ്വിനെ(29) ആണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. 2016 മെയ് 19ന് മമ്പറം പടിഞ്ഞിറ്റംമുറിയില്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദം നടത്തുകയായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിയുകയും രവീന്ദ്രന്റെ ശരീരത്തിലേക്ക് ടിപ്പര്‍ലോറി കയറ്റുകയും ചെയ്‌തെന്നാണു കേസ്. സംഭവത്തിന് ശേഷം ഒമാനിലേക്ക് കടന്ന പ്രതിക്കെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോ സ്ഥരാണ് പ്രതിയെ പിടികൂടി കുത്തുപറമ്പ് പോലിസിനു കൈമാറിയത്. കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അശ്വിനെ റിമാന്‍ഡ് ചെയ്തു. 11 അംഗ പ്രതിപ്പട്ടികയില്‍ രണ്ടുപേരെ പിടികൂടാനുണ്ട്. പുത്തന്‍കണ്ടത്തെ ക്വട്ടേഷന്‍ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it