ആരോഗ്യമന്ത്രിയുടെപ്രസ്താവന വസ്തുതാവിരുദ്ധം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നീതി ആയോഗിന്റെ റിപോര്‍ട്ട് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന കെ കെ ശൈലജയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2014-15 വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി എടുത്ത് 2015-16 വര്‍ഷത്തെ വിലയിരുത്തിയാണ് നീതി ആയോഗ് റിപോര്‍ട്ട് തയ്യാറാക്കിയത്. ആ കാലയളവില്‍ സംസ്ഥാനം ഭരിച്ചിരുന്നത് ഇടതു സര്‍ക്കാരല്ല, യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടമാണ് നീതിആയോഗ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് തയ്യാറാക്കിയ റിപോര്‍ട്ട് യുഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ഇത് ഇടതുസര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് ആരാന്റെ കുഞ്ഞിനെ തട്ടിയെടുക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമം. 1000ഓളം പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചത്. പനി നിയന്ത്രിക്കുന്നതിന് ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആരോഗ്യരംഗത്തെ മറ്റു പ്രവര്‍ത്തനങ്ങളിലും സംസ്ഥാനം പിന്നാക്കം പോവുകയാണുണ്ടായത്. എന്നിട്ടും യുഡിഎഫ് സമയത്തെ നേട്ടം തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it