ആയിറ്റി കോളനിയില്‍ അനധികൃത മണ്ണെടുപ്പ്: വൈദ്യുതിത്തൂണുകള്‍ അപകടാവസ്ഥയില്‍
BY kasim kzm28 Jun 2018 5:18 AM GMT
kasim kzm28 Jun 2018 5:18 AM GMT
തൃക്കരിപ്പൂര്‍: ആയിറ്റി കോളനിയില്‍ മണ്ണെടുപ്പ് മൂലം വൈദ്യുതി തൂണുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
കോളനിയില്‍ വൈദ്യുതി തൂണുകള്‍ക്കരികെ കുഴിച്ചുള്ള അനധികൃത മണലെടുപ്പ് മൂലം നാല് വൈദ്യുതി തൂണുകള്‍ ഏതുനേരവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്്. മഴകൂടി വരുന്നതോടെ അപകടം മുന്നില്‍ കണ്ടാണ് വൈദ്യുതി വിതരണം നിറുത്തിവെച്ചതെന്ന് വൈദ്യുതി അസി. എന്‍ജിനീയര്‍ കെ സഹജന് വ്യക്തമാക്കി. കോളനിയിലെ 25 വീടുകളെയും കോളനിക്ക് പുറത്തുള്ള ആറ് വീടുകളെയും വൈദ്യുതി മുടക്കം ബാധിക്കും. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കോളനിയില്‍ മണ്ണെടുപ്പ് അപകടം വിതക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത്, വില്ലേജ്, വൈദ്യുതി അധികൃതര്‍ കോളനി സന്ദര്‍ശിച്ച് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പോലിസ് സഹായവും തേടി. എന്നാല്‍ അടുത്തദിവസവും തൂണുകള്‍ക്കരികില്‍ നിന്ന് അപകടകരമാം വിധം മണ്ണെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഫുട്ബാള്‍ ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ പോലിസും അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതേസമയം അപകടകരമായ മണ്ണെടുപ്പിനെതിരെ പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. അപകടനിലയിലായ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് വൈദ്യുതി അധികൃതര്‍ അറിയിച്ചു.
കോളനിയില്‍ വൈദ്യുതി തൂണുകള്‍ക്കരികെ കുഴിച്ചുള്ള അനധികൃത മണലെടുപ്പ് മൂലം നാല് വൈദ്യുതി തൂണുകള്‍ ഏതുനേരവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്്. മഴകൂടി വരുന്നതോടെ അപകടം മുന്നില്‍ കണ്ടാണ് വൈദ്യുതി വിതരണം നിറുത്തിവെച്ചതെന്ന് വൈദ്യുതി അസി. എന്‍ജിനീയര്‍ കെ സഹജന് വ്യക്തമാക്കി. കോളനിയിലെ 25 വീടുകളെയും കോളനിക്ക് പുറത്തുള്ള ആറ് വീടുകളെയും വൈദ്യുതി മുടക്കം ബാധിക്കും. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കോളനിയില്‍ മണ്ണെടുപ്പ് അപകടം വിതക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത്, വില്ലേജ്, വൈദ്യുതി അധികൃതര്‍ കോളനി സന്ദര്‍ശിച്ച് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പോലിസ് സഹായവും തേടി. എന്നാല്‍ അടുത്തദിവസവും തൂണുകള്‍ക്കരികില്‍ നിന്ന് അപകടകരമാം വിധം മണ്ണെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഫുട്ബാള്‍ ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ പോലിസും അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതേസമയം അപകടകരമായ മണ്ണെടുപ്പിനെതിരെ പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. അപകടനിലയിലായ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് വൈദ്യുതി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT