kozhikode local

അശാസ്്ത്രീയ പരിഷ്‌കരണത്തിനെതിരേ കോഴിക്കോട്്് സൗത്ത് എസി

കോഴിക്കോട്: പോലിസ് സ്റ്റേഷനില്‍ എന്താണ് നടക്കുന്നത് എന്നറിയാത്ത  ഉദ്യോഗസ്ഥരാണ് പരിഷ്‌കാരങ്ങളുമായി എത്തുന്നതെന്ന് കോഴിക്കോട് സൗത്ത് എസി കെ പി അബ്ദുര്‍ റസാഖ്. കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലാണ് പോലിസിലെ അശാസത്രീയ പരിഷ്‌കരണത്തിനെതിരേ സൗത്ത് എസി രംഗത്ത് എത്തിയത്.
പുതുതായി സിഐമാരെ എസ്എച്ച്ഒ (സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍) മാരാക്കി. എന്നാല്‍ ജോലി ഭാരമുള്ള സ്റ്റേഷനുകളില്‍ ഇപ്പോഴും എസ്‌ഐമാരാണ് എസ്്എച്ച്ഒമാര്‍. അത്തരം സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വലിയ കേസുകള്‍ പഴയ സിഐ അന്വേഷിക്കണം എന്നാണ് ഉന്നതങ്ങളില്‍ നിന്ന് പറയുന്നത്. ആദ്യ ദിവസത്തെ അന്വേഷണം കഴിഞ്ഞ് കേസ് ഡയറി കൈമാറിയാല്‍ സിഐയുടെ ജോലി കഴിഞ്ഞു. പ്രതിയെ കണ്ടെത്തലും തെളിവ് ശേഖരിക്കലുമെല്ലാം പരിചയ സമ്പത്ത് കുറഞ്ഞ എസ്‌ഐമാരാണ്.
അതുകൊണ്ടുതന്നെ കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ എല്ലാ കേസുകളിലും കോടതിയില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വരും. കൂടാതെ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് ആളെ തികയാതെ ഇരിക്കുമ്പോഴാണ് പിങ്ക് പോലിസ്, ചൈല്‍ഡ് ഫ്രണ്ട്‌ലി സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നത്. അതിനും സ്റ്റേഷനില്‍ നിന്ന് ആളെ നല്‍കണം. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നവര്‍ പോലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ്. സ്‌റ്റേഷന്‍ കാര്യങ്ങര്‍ അറിയാത്തവരാണ് ഇത്തരം പരിഷ്‌കാരങ്ങളുമായി എത്തുന്നത്.
ജോലി ഭാരവും സ്‌ട്രെസ്സും സ്‌ട്രെയിനും 30 വയസ്സില്‍ താഴെയുള്ള എസ്‌ഐമാര്‍ രോഗബാധിതരാവുന്നു. ആഴ്ചയില്‍ ഒരു അവധി എങ്കിലും നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂ. പോലിസ് സേന ഇപ്പോഴും കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്ന് മുക്തമായിട്ടില്ല. ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളിലും പോലിസില്‍ നിന്ന് കാക്കി ഉപേക്ഷിച്ചു. യൂനിഫോം പരിഷ്‌കരണ കമ്മിറ്റി കാക്കി മതിയെന്ന നിലപാടിലാണ്.
എത്രനാള്‍ വേണമെങ്കിലും കഴുകാതെ ഇടാം എന്നതിനപ്പുറം ഒരു പ്രയോജനവും ഇല്ല. യൂനിഫോം മാറ്റത്തിന് പോലിസിലെ ഉന്നതര്‍ അനുവദിക്കാത്തതിന് കാരണം അവര്‍ കൊളോണിയല്‍ സംസ്‌കാരത്തിന്റെ ശേഷിപ്പായത് കൊണ്ടാണെന്നും റസാഖ് പറഞ്ഞു. 60 വയസ്സില്‍ സര്‍വീസ് കഴിഞ്ഞ് മൂന്നും നാലും വര്‍ഷം കഴിയുമ്പോള്‍് ഐപിഎസ് ഔദാര്യം പോലെയാണ് നല്‍കുന്നത്. ഐപിഎസ് ആരുടെയും ഔദാര്യമല്ലെന്നും അത് ജോലി ചെയ്യുന്നതിനുള്ള അംഗീകാരമാണെന്നും റസാഖ് പറഞ്ഞു.
Next Story

RELATED STORIES

Share it