അന്വേഷണ സംഘത്തിന് പ്രവേശിക്കാനായില്ല
BY kasim kzm17 April 2018 3:57 AM GMT
kasim kzm17 April 2018 3:57 AM GMT
ദമസ്കസ്: രാസായുധ നിരോധന സംഘടന (ഒപിസിഡബ്ല്യൂ) പ്രതിനിധികള്‍ക്ക് സിറിയയിലെ ദൗമയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെന്നു ബ്രിട്ടിഷ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍. ശനിയാഴ്ചയോടെയാണ് ഒപിസിഡബ്ല്യൂ പ്രതിനിധികള്‍ സിറിയന്‍ തലസ്ഥാനമായ ദമസ്കസിലെത്തിയത്.
രാസായുധ ആക്രമണമുണ്ടായ ദൗമയില്‍ സംഘം ഇന്നലെ സന്ദര്‍ശനം നടത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍, സിറിയയും സഖ്യകക്ഷിയായ റഷ്യയും സംഘം ആക്രമണ സ്ഥലത്ത് പ്രവേശിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ഒപിസിഡബ്ല്യൂവിലെ ബ്രിട്ടിഷ് പ്രതിനിധി പീറ്റര്‍ വില്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ സിറിയന്‍ ദൗത്യത്തിന് യുഎന്നിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ സുരക്ഷയ്ക്ക് ഉറപ്പ് നല്കാനാവില്ലെന്നായിരുന്നു സിറിയയുടെയും റഷ്യയുടെയും പ്രതികരണം. പ്രദേശത്ത് സ്വതന്ത്രമായി ഇടപെടാന്‍ അന്വേഷണസംഘത്തിനു സാധിക്കണം. ഇതിനായി റഷ്യ സഹകരിക്കണമെന്നും പീറ്റര്‍ വില്‍സണ്‍ പറഞ്ഞു.
ഒപിസിഡബ്ല്യൂ സംഘം ദൗമയില്‍ പ്രവേശിക്കാന്‍ വൈകുന്നത് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സഖ്യസേനയുടെ വ്യോമാക്രമണത്തെത്തുടര്ന്നാണെന്നു റഷ്യ പ്രതികരിച്ചു. ശനിഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപമുള്ള ബര്‍സാ ഗവേഷണ കേന്ദ്രം, ഹുംസ് നഗരത്തിനു സമീപമുള്ള രണ്ടു സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യംവച്ചുള്ള യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണം. രാസായുധ പരീക്ഷണങ്ങള്‍ക്കായി ഗവേഷണ കേന്ദ്രം ഉപയോഗിക്കപ്പെടുന്നതായാണ് യുഎസ് പ്രതിരോധ വിഭാഗം പറയുന്നത്. ഹുംസിലെ സംഭരണ കേന്ദ്രങ്ങളില്‍ മറ്റ് ആയുധങ്ങള്‍ക്കു പുറമേ രാസായുധങ്ങളും സൂക്ഷിക്കുന്നതായി അവര്‍ പറയുന്നു.
സിറിയയിലെ രാസായുധ പ്രയോഗത്തിന്റെയും കഴിഞ്ഞ ദിവസത്തെ യുഎസ് സഖ്യകക്ഷികളുടെ വ്യോമാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നുണ്ട്. സറിന്, ക്ലോറിന്‍ രാസവസ്തുക്കളടങ്ങിയ ബോംബുകളാണ് ഈ മാസം ഏഴിന് കിഴക്കന്‍ ഗൂത്തയിലെ ദൗമയിലുണ്ടായ ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
ഒപിസിഡബ്ല്യൂ പ്രതിനിധികള്‍ സിറിയന്‍ വിദേശകാര്യ ഉപമന്ത്രി ഫൈസല്‍ മെക്ദാദുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥരുടെയും സിറിയയിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
രാസായുധ ആക്രമണമുണ്ടായ ദൗമയില്‍ സംഘം ഇന്നലെ സന്ദര്‍ശനം നടത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍, സിറിയയും സഖ്യകക്ഷിയായ റഷ്യയും സംഘം ആക്രമണ സ്ഥലത്ത് പ്രവേശിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ഒപിസിഡബ്ല്യൂവിലെ ബ്രിട്ടിഷ് പ്രതിനിധി പീറ്റര്‍ വില്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ സിറിയന്‍ ദൗത്യത്തിന് യുഎന്നിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ സുരക്ഷയ്ക്ക് ഉറപ്പ് നല്കാനാവില്ലെന്നായിരുന്നു സിറിയയുടെയും റഷ്യയുടെയും പ്രതികരണം. പ്രദേശത്ത് സ്വതന്ത്രമായി ഇടപെടാന്‍ അന്വേഷണസംഘത്തിനു സാധിക്കണം. ഇതിനായി റഷ്യ സഹകരിക്കണമെന്നും പീറ്റര്‍ വില്‍സണ്‍ പറഞ്ഞു.
ഒപിസിഡബ്ല്യൂ സംഘം ദൗമയില്‍ പ്രവേശിക്കാന്‍ വൈകുന്നത് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സഖ്യസേനയുടെ വ്യോമാക്രമണത്തെത്തുടര്ന്നാണെന്നു റഷ്യ പ്രതികരിച്ചു. ശനിഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപമുള്ള ബര്‍സാ ഗവേഷണ കേന്ദ്രം, ഹുംസ് നഗരത്തിനു സമീപമുള്ള രണ്ടു സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യംവച്ചുള്ള യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണം. രാസായുധ പരീക്ഷണങ്ങള്‍ക്കായി ഗവേഷണ കേന്ദ്രം ഉപയോഗിക്കപ്പെടുന്നതായാണ് യുഎസ് പ്രതിരോധ വിഭാഗം പറയുന്നത്. ഹുംസിലെ സംഭരണ കേന്ദ്രങ്ങളില്‍ മറ്റ് ആയുധങ്ങള്‍ക്കു പുറമേ രാസായുധങ്ങളും സൂക്ഷിക്കുന്നതായി അവര്‍ പറയുന്നു.
സിറിയയിലെ രാസായുധ പ്രയോഗത്തിന്റെയും കഴിഞ്ഞ ദിവസത്തെ യുഎസ് സഖ്യകക്ഷികളുടെ വ്യോമാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നുണ്ട്. സറിന്, ക്ലോറിന്‍ രാസവസ്തുക്കളടങ്ങിയ ബോംബുകളാണ് ഈ മാസം ഏഴിന് കിഴക്കന്‍ ഗൂത്തയിലെ ദൗമയിലുണ്ടായ ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
ഒപിസിഡബ്ല്യൂ പ്രതിനിധികള്‍ സിറിയന്‍ വിദേശകാര്യ ഉപമന്ത്രി ഫൈസല്‍ മെക്ദാദുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥരുടെയും സിറിയയിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT