അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് ലക്ഷ്യമിടേണ്ടത്: മുഖ്യമന്ത്രി
BY kasim kzm18 Feb 2018 3:46 AM GMT
kasim kzm18 Feb 2018 3:46 AM GMT
തിരൂരങ്ങാടി: അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് ലക്ഷ്യമിടേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരൂരങ്ങാടി യത്തീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനയോ, തെറ്റായ വല്ല കാര്യവുമുണ്ടെങ്കില്‍ അതിന് നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനോ സംസ്ഥാന സര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല. യത്തീംഖാന പ്രശ്നം എങ്ങനെ നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും യതീംഖാന നടത്തിപ്പുകാരും തമ്മില്‍ വിശദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് എടുത്തിട്ടുള്ളത്.അത് പ്രായോഗികമായ ഒന്നല്ല എന്ന് എല്ലാവര്ക്കും ബോധ്യവുമുണ്ട്. ദുരുപദിഷ്ടമായ നീക്കമാണത്. ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വേണമെന്ന് നേരത്തെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.നിലവിലുള്ള സാഹചര്യത്തില്‍ നയപരമായ ബാധ്യതകള്‍ ഒരു കുടുക്കായിവരുന്ന അവസ്ഥയാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ യത്തീംഖാനകളെ ഉന്നത സാമൂഹ്യ സേവനം നടത്തുന്ന പരിഗണയോടെതന്നെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാഥാലയങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതിയിലെ കേസ് ഗൗരവമായെടുത്ത് സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം. അനാഥകളെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുന്നതിലും മുസ്്ലിം സമുദായം വഹിക്കുന്ന പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനയോ, തെറ്റായ വല്ല കാര്യവുമുണ്ടെങ്കില്‍ അതിന് നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനോ സംസ്ഥാന സര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല. യത്തീംഖാന പ്രശ്നം എങ്ങനെ നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും യതീംഖാന നടത്തിപ്പുകാരും തമ്മില്‍ വിശദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് എടുത്തിട്ടുള്ളത്.അത് പ്രായോഗികമായ ഒന്നല്ല എന്ന് എല്ലാവര്ക്കും ബോധ്യവുമുണ്ട്. ദുരുപദിഷ്ടമായ നീക്കമാണത്. ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വേണമെന്ന് നേരത്തെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.നിലവിലുള്ള സാഹചര്യത്തില്‍ നയപരമായ ബാധ്യതകള്‍ ഒരു കുടുക്കായിവരുന്ന അവസ്ഥയാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ യത്തീംഖാനകളെ ഉന്നത സാമൂഹ്യ സേവനം നടത്തുന്ന പരിഗണയോടെതന്നെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാഥാലയങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതിയിലെ കേസ് ഗൗരവമായെടുത്ത് സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം. അനാഥകളെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുന്നതിലും മുസ്്ലിം സമുദായം വഹിക്കുന്ന പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT