malappuram local

അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് ലക്ഷ്യമിടേണ്ടത്: മുഖ്യമന്ത്രി

തിരൂരങ്ങാടി: അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് ലക്ഷ്യമിടേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരങ്ങാടി യത്തീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനയോ, തെറ്റായ വല്ല കാര്യവുമുണ്ടെങ്കില്‍ അതിന് നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനോ സംസ്ഥാന സര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല. യത്തീംഖാന പ്രശ്‌നം എങ്ങനെ നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും യതീംഖാന നടത്തിപ്പുകാരും തമ്മില്‍ വിശദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് എടുത്തിട്ടുള്ളത്.അത് പ്രായോഗികമായ ഒന്നല്ല എന്ന് എല്ലാവര്‍ക്കും ബോധ്യവുമുണ്ട്. ദുരുപദിഷ്ടമായ നീക്കമാണത്.  ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വേണമെന്ന് നേരത്തെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.നിലവിലുള്ള സാഹചര്യത്തില്‍ നയപരമായ ബാധ്യതകള്‍ ഒരു കുടുക്കായിവരുന്ന അവസ്ഥയാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ യത്തീംഖാനകളെ ഉന്നത സാമൂഹ്യ സേവനം നടത്തുന്ന പരിഗണയോടെതന്നെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു.
അനാഥാലയങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതിയിലെ കേസ് ഗൗരവമായെടുത്ത് സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം.  അനാഥകളെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുന്നതിലും മുസ്്‌ലിം സമുദായം വഹിക്കുന്ന പങ്ക് വലുതാണെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it