അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കേസ് : ഇടനിലക്കാരനെ ഇന്ത്യയിലെത്തിക്കുന്നതില്‍ തിരിച്ചടി
BY ajay G.A.G17 July 2018 4:24 PM GMT
X
ajay G.A.G17 July 2018 4:24 PM GMT
ന്യൂഡല്‍ഹി: 3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഇടനിലക്കാരന് ബ്രിട്ടീഷ് പൗരനായ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. നിശ്ചയിച്ച സമയത്തിനകം യുഎഇ കോടതിക്ക് മുമ്പാകെ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മൈക്കലിനെതിരായ തെളിവുകള്‍ 2018 മെയ് 19നകം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. അതില്‍ പരാജയപ്പെട്ടതോടെ കോടതി സമയം നീട്ടി നല്‍കിയിരുന്നു.
മൈക്കലിനെതിരേ ഇന്ത്യയുടെ കൈവശം തെളിവുകളില്ലെന്ന് മൈക്കലിന്റെ അഭിഭാഷകന് റോസ്മേരി പാട്രിസി ഡോസ് അന്‍ജോസ് പറഞ്ഞു. ഒരു മാസം മുമ്പ് സിബിഐ ഉദ്യോഗസ്ഥര്‍ മൈക്കലിനെ ദുബയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. അദ്ദേഹം ഇപ്പോഴും ദുബയിലാണുള്ളത്.
Next Story
RELATED STORIES
സ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMT