Flash News

അക്രമം തുടര്‍ന്നാല്‍ മുസ്‌ലിമാവുമെന്ന് ദലിതര്‍

ജയ്പൂര്‍: ഉയര്‍ന്ന ജാതിക്കാരുടെ അക്രമം ഇനിയും തുടര്‍ന്നാ ല്‍ തങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് രാജസ്ഥാനിലെ ദലിതര്‍. ദലിതരെ ആക്രമിക്കാ ന്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെത്തിയപ്പോള്‍ പ്രദേശത്തെ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം ഒത്തുകൂടി ഇവര്‍ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ദലിതര്‍ പറഞ്ഞു.
രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന്‍ നഗരത്തിലെ ജാതവ് ബസ്തിയിലെ ദലിത് വിഭാഗത്തിനെതിരേയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ആക്രമണം നടത്തിയത്. അക്രമികളില്‍ മിക്കയാളുകളും സംഘപരിവാര  സംഘടനകളില്‍ നിന്നുള്ളവരാണ്. അടിക്കുന്നതിനു മുമ്പ് അവര്‍ തങ്ങള്‍ ദലിതരാണെന്ന് ഉറപ്പിക്കാന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചു. സ്ത്രീകളെപ്പോലും വെറുതെവിട്ടില്ല.
ഉയര്‍ന്ന ജാതിക്കാര്‍ തങ്ങളെ പ്രത്യേകം വേട്ടയാടുകയാണ്. ഇതു തുടരുകയാണെങ്കില്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയല്ലാതെ തങ്ങള്‍ക്കു മറ്റു വഴികളില്ലെന്നും അവര്‍ പറഞ്ഞു.
എസ്‌സി-എസ്ടി നയം സുപ്രിംകോടതി ഭേദഗതി ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദലിതര്‍ ഭാരതബന്ദ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദലിതര്‍ക്കു നേരെ വ്യാപക അക്രമം ആരംഭിച്ചത്.
ദലിത് നേതാക്കളുടെ വീടുകള്‍ക്ക് തീവയ്ക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it