Flash News

മാതാവിനെതിരേ ആക്ഷേപിച്ച് സംസാരിച്ചു: കര്‍ണാകടയില്‍ യുവാവിനെ തലയറുത്ത് കൊന്നു

മാതാവിനെതിരേ ആക്ഷേപിച്ച് സംസാരിച്ചു: കര്‍ണാകടയില്‍ യുവാവിനെ തലയറുത്ത് കൊന്നു
X
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയറുത്ത് കൊന്നു. തുടര്‍ന്ന ഛേദിക്കപ്പെട്ട ശിരസ്സുമായി പ്രതി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഈ മാസം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ തലയറുത്തുള്ള കൊലപാതകമാണിത്. തന്റെ മാതാവിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 24കാരനായ പശുപതി 28കാരനായ ഗിരീഷിനെ ആക്രമിക്കുകയും തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.


ചിക്കാബാഗിലു ഗ്രാമത്തില്‍വച്ചാണ് പശുപതി ഇരയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് തുടര്‍ന്ന് ഛേദിക്കപ്പെട്ട ശിരസ്സുമായി മാലാവള്ളി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് മാണ്ഡ്യ പോലിസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു പറഞ്ഞു. ഈ മാസം 11ന് അവിഹിത ബന്ധമാരോപിച്ച് സതീഷ് എന്ന യുവാവ് തന്റെ ഭാര്യയെ ശിരസ്സറുത്ത് കൊലപ്പെടുത്തി അജ്ജാംപുര പോലിസില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചിക്കാബല്ലാപ്പൂര്‍ ജില്ലയിലെ അസീസ് സദ്ദാം ഭാര്യയെ കൊലപ്പെടുത്തി ശ്രീനിവാസ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംശയ രോഗമായിരുന്നു കൊലയ്ക്കു കാരണം.
Next Story

RELATED STORIES

Share it