സമൂല മാറ്റത്തിന് ഒരുങ്ങി വാട്ട്സ്ആപ്പ്
BY sruthi srt2 Oct 2018 4:19 AM GMT
X
sruthi srt2 Oct 2018 4:19 AM GMT
വാഷിങ്ടണ്‍: വാട്സാപ്പ് സമൂല മാറ്റത്തിനൊരുങ്ങുകയാണെന്ന് റിപോര്‍ട്ട്. ഉപയോക്താക്കളുടെ താല്പര്യമനുസരിച്ചുള്ള പരസ്യങ്ങള്‍ ഉടന്‍ ഇടംപിടിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സാമൂഹികമാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ചപ്പോഴും വാട്സാപ്പ് പരസ്യവിമുക്തമായിരുന്നു.2014ല്‍ 150 കോടി ഡോളര്‍ നല്കി ഫേസ്ബുക്ക് സ്വന്തമാക്കിയ 150 കോടി ഉപയോക്താക്കളുള്ള വാട്സാപ്പ് ലോകത്തെ ഏറ്റവും ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനുകളിലൊന്നാണ്.
വാട്സാപ്പ് ചാറ്റ് ആപ്പിന്റെ സഹ സ്ഥാപകനായ ജാന്‍ കൗം താന്‍ വാട്സാപ്പ് വിടുകയാണെന്നും ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെക്കുകയാണെന്നും ഈവര്‍ഷാദ്യം പ്രഖ്യാപിച്ചിരുന്നു. വാട്സാപ്പിനെ പരസ്യക്കാര് വിഴുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അന്നേ അഭ്യൂഹമുയര്‍ന്നിരുന്നു. ഫേസ്ബുക്ക് ഒഴിവാക്കാന്‍ സമയമായെന്ന് വാട്സാപ്പിന്റെ സഹസ്ഥാപകനായ ബ്രയാന്‍ ആക്ടണ് ട്വീറ്റ് ചെയ്ത് മാസങ്ങള്‍ക്കുശേഷമായിരുന്നു ജാനിന്റെ രാജി പ്രഖ്യാപനം.
വാട്സാപ്പ് ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്ക് വിട്ടതെന്ന് ഫോബ്സ് മാഗസിനു നല്കിയ പ്രത്യക അഭിമുഖത്തില്‍ ആക്ടണ് വെളിപ്പെടുത്തിയിരിക്കയാണ്. പ്രത്യക പരസ്യങ്ങള്‍ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് അയക്കാനാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റു ഡയരക്ടര്‍മാരും ആലോചിക്കുന്നതെന്ന് ആക്ടണ് പറയുന്നു. പരസ്യമുക്തമായതിനാല് വാട്സാപ്പ് ഇതുവരെ നേടിയെടുത്ത പ്രതിഛായ നഷ്ടപ്പെടുത്തുന്നതിനോട് ആക്ടണ് വിയോജിപ്പുണ്ട്.ഉപയോക്താക്കളെ ശല്യം ചെയ്യുന്ന പരസ്യങ്ങളിലൂടെയല്ലാതെ ഉപയോക്താക്കള്‍ വന്‍തോതില്‍ സൗജന്യ മെസേജുകള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ നാമമാത്ര ഫീ ഈടാക്കാമെന്ന നിര്‍ദേശമാണ് ആക്ടണ് മുന്നോട്ടുവെച്ചത്.
2014ല്‍ വാട്സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് വാട്സാപ്പില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സമ്മര്‍ദമുണ്ടാകില്ലെന്ന് ജാന്‍ കൗമിനും ആക്്ടണും ഉറപ്പുനല്‍കിയിരുന്നുവെന്നും പറയുന്നു.
പരസ്യവരുമാനം ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നാണ് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ സ്റ്റാറ്റസ് ഫീച്ചറില്‍ പരസ്യം വന്നുതുടങ്ങുമെന്നാണ് വാട്സാപ്പ് വക്താവ് വെളിപ്പെടുത്തല്‍.
വാട്സാപ്പ് ചാറ്റ് ആപ്പിന്റെ സഹ സ്ഥാപകനായ ജാന്‍ കൗം താന്‍ വാട്സാപ്പ് വിടുകയാണെന്നും ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെക്കുകയാണെന്നും ഈവര്‍ഷാദ്യം പ്രഖ്യാപിച്ചിരുന്നു. വാട്സാപ്പിനെ പരസ്യക്കാര് വിഴുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അന്നേ അഭ്യൂഹമുയര്‍ന്നിരുന്നു. ഫേസ്ബുക്ക് ഒഴിവാക്കാന്‍ സമയമായെന്ന് വാട്സാപ്പിന്റെ സഹസ്ഥാപകനായ ബ്രയാന്‍ ആക്ടണ് ട്വീറ്റ് ചെയ്ത് മാസങ്ങള്‍ക്കുശേഷമായിരുന്നു ജാനിന്റെ രാജി പ്രഖ്യാപനം.
വാട്സാപ്പ് ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്ക് വിട്ടതെന്ന് ഫോബ്സ് മാഗസിനു നല്കിയ പ്രത്യക അഭിമുഖത്തില്‍ ആക്ടണ് വെളിപ്പെടുത്തിയിരിക്കയാണ്. പ്രത്യക പരസ്യങ്ങള്‍ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് അയക്കാനാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റു ഡയരക്ടര്‍മാരും ആലോചിക്കുന്നതെന്ന് ആക്ടണ് പറയുന്നു. പരസ്യമുക്തമായതിനാല് വാട്സാപ്പ് ഇതുവരെ നേടിയെടുത്ത പ്രതിഛായ നഷ്ടപ്പെടുത്തുന്നതിനോട് ആക്ടണ് വിയോജിപ്പുണ്ട്.ഉപയോക്താക്കളെ ശല്യം ചെയ്യുന്ന പരസ്യങ്ങളിലൂടെയല്ലാതെ ഉപയോക്താക്കള്‍ വന്‍തോതില്‍ സൗജന്യ മെസേജുകള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ നാമമാത്ര ഫീ ഈടാക്കാമെന്ന നിര്‍ദേശമാണ് ആക്ടണ് മുന്നോട്ടുവെച്ചത്.
2014ല്‍ വാട്സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് വാട്സാപ്പില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സമ്മര്‍ദമുണ്ടാകില്ലെന്ന് ജാന്‍ കൗമിനും ആക്്ടണും ഉറപ്പുനല്‍കിയിരുന്നുവെന്നും പറയുന്നു.
പരസ്യവരുമാനം ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നാണ് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ സ്റ്റാറ്റസ് ഫീച്ചറില്‍ പരസ്യം വന്നുതുടങ്ങുമെന്നാണ് വാട്സാപ്പ് വക്താവ് വെളിപ്പെടുത്തല്‍.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT