Flash News

തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ഗവര്‍ണറെ കാണും

തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ഗവര്‍ണറെ കാണും
X


ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിന് അന്ത്യമിട്ട് തെലങ്കാന മന്ത്രിസഭ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേശം നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് അംഗങ്ങള്‍ ഇതിനുള്ള അനുമതി നല്‍കി. എത്രയും പെട്ടെന്ന് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെ കണ്ട് തിരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അടുത്തവര്‍ഷം കാലാവധി അവസാനിക്കുന്ന നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ടിആര്‍എസ് അറിയിച്ചിരുന്നു. എന്നാല്‍, അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന്റേതായിരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലങ്കാനയിലെ തിരഞ്ഞെടുപ്പും നടക്കേണ്ടിയിരുന്നത്. തെലുങ്കാന സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ ഒമ്പതു മാസം കൂടിയുണ്ട്. ഇതുപ്രകാരം അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

എന്നാല്‍, രണ്ടു തിരഞ്ഞെടുപ്പുകളും ഒരുമിച്ചു വേണ്ടെന്ന നിലപാടിലാണു തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖര റാവു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി വിരുദ്ധ തരംഗം സഖ്യ കക്ഷിയായ തങ്ങളേയും ബാധിക്കുമെന്നാണ് ടിആര്‍എസിന്റെ ഭയം. മാത്രമല്ല ഈയിടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികള്‍ വോട്ടാക്കി മാറ്റാനും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം തെലുങ്കാനയിലും തിരഞ്ഞെടുപ്പ് നടത്താനാണ് റാവു ശ്രമിക്കുന്നത്. സപ്തംബര്‍ 22നു മുമ്പ് സഭ പിരിച്ചുവിട്ടാല്‍ മാത്രമേ ഡിസംബറില്‍ സംസ്ഥാനത്തു തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ഇന്നത്തെ തീരുമാനം.
Next Story

RELATED STORIES

Share it