<?xml version="1.0" encoding="utf-8"?><rss version="2.0"><channel><title>Thejas Daily</title><description>Thejas Daily</description><link>http://www.thejasnews.com</link><lastBuildDate>26 May 2013 07:04:16 GMT</lastBuildDate><image><url>http://www.thejasnews.com/img/logo.gif</url><title>Thejas Daily</title><link>http://www.thejasnews.com</link><description>Thejas Daily </description></image><item> <title> മൂന്നാറില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126052921186</link><description> മൂന്നാറിഌ സമീപം വട്ടവട കോവില്ലൂരില്‍ ഇന്നലെയുണ്‌ടായ ഉരുള്‍ പൊട്ടലില്‍ 500 ഏക്കറിലെ പച്ചക്കറി കൃഷി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രദേശത്തേക്കുള്ള റോഡു പാലവും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. ഒരു ബൈക്കും പശുവടക്കം ആറു വളര്‍ത്തു മൃഗങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. 25 വര്‍ഷത്തിനിടയില്‍ ഇത്രയും വലിയ മഴ പ്രദേശത്തുണ്‌ടായിട്ടില്ലായെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. വൈകിട്ട്‌ അഞ്ചരയോടേയുണ്‌ടായ കനത്ത മഴയെ തുടര്‍ന്ന്‌ മണ്ണും പാറക്കല്ലുകളും വെള്ളത്തോടൊപ്പം കൃഷി ഭൂമിയിലേക്ക്‌ കുത്തിയൊഴുകുകയായിരുന്നു. വീടുകള്‍ക്കും മഌഷ്യര്‍ക്കും അപകടമില്ല. കൃഷി ഭൂമിയുടെ സമീപം സൂക്ഷിച്ചിരുന്ന 80 ചാക്ക്‌ ഉരുളകിഴങ്ങ്‌ വിത്തുകള്‍ ഒഴുക്കില്‍പ്പെട്ടു.</description><category>latestnews</category><pubDate>Sun, 26 May 2013 10:59:21 +0000</pubDate></item><item> <title> അജ്ഞാത രോഗം ബാധിച്ച്‌ മരിച്ച നവജാത ശിശുവിനെ മെഡിക്കല്‍ കോളെജിന്‌ കൈമാറി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126053957697</link><description> അജ്ഞാത രോഗം ബാധിച്ച്‌ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന്‌ കൈമാറി.ഇടുക്കി മറയൂര്‍ സ്വദേശികളായ മുത്തുകുമാര്‍ - കലാവതി ദമ്പതികളുടെ കുഞ്ഞിനേയാണ്‌ പഠനാവശ്യത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിന്‌ കൈമാറിയത്‌. കുട്ടിയുടെ തലയ്‌ക്ക്‌ അനന്‍ ഗഫലി എന്ന വൈകല്യം ബാധിച്ചതാണ്‌ മരണകാരണമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറഞ്ഞു.</description><category>latestnews</category><pubDate>Sun, 26 May 2013 11:09:57 +0000</pubDate></item><item> <title> മഴയില്‍ അഴുക്കുചാലില്‍ വീണ്‌ വൃദ്ധ മരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130412605034122</link><description> കനത്ത മഴയില്‍ തുറന്നു കിടന്ന അഴുക്കുചാലില്‍ വീണ്‌ വൃദ്ധ മരിച്ചു. കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍റോഡില്‍ പി.വി.എസ്‌ ആശുപത്രിക്ക്‌ സമീപം തുറന്നുകിടന്ന ഓടയില്‍ വീണ്‌ കിണാശ്ശേരി മനാല്‍ ഹൗസില്‍, പരേതനായ മമ്മത്‌ കോയയുടെ ഭാര്യ ആയിഷബി (60) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാത്രി 7.30 ഓടെ ശക്തമായ മഴക്കിടെയാണ്‌ സംഭവം. രണ്‌ടര മണിക്കൂര്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ്‌ മൃതദേഹം കണ്‌ടത്തെിയത്‌. സംഭവസ്ഥലത്തുനിന്ന്‌ അര കിലോമീറ്റര്‍ അകലെ ഫ്രാന്‍സിസ്‌ റോഡ്‌ ഓവര്‍ബ്രിഡ്‌ജിന്‌ താഴെയാണ്‌ മൃതദേഹം കണ്‌ടത്തെിയത്‌.</description><category>latestnews</category><pubDate>Sun, 26 May 2013 10:33:41 +0000</pubDate></item><item> <title> ടിബറ്റന്‍ ലാമയുടെ മൃതദേഹം നാലു വര്‍ഷത്തിഌ ശേഷം സംസ്‌കരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126062809213</link><description> നാലുവര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ മരിച്ച ടിബറ്റന്‍ ലാമയും ടിബറ്റുകാരുടെ ആത്മീയ ആചാര്യഌമായിരുന്ന ഡ്രുബ്വാങ്‌ പേമ നോര്‍ബു റിംപോച്ചെയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നു. മൈസൂരിനടുത്ത്‌ ബൈരക്കുപ്പയിലുള്ള ടിബറ്റുകാരുടെ സുവര്‍ണക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. മരിച്ച ലാമമാര്‍ നാലുവര്‍ഷത്തിഌശേഷം പുനര്‍ജനിക്കുമെന്നും അതിഌശേഷമേ ശവസംസ്‌കാരം നടത്താവൂ എന്നുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചടങ്ങുകള്‍ നീണ്‌ടത്‌. ലാമ പുനര്‍ജനിച്ചിരിക്കുന്നുവെന്ന സംന്യാസിമാരുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ്‌ ബുദ്ധമത രീതിയില്‍ത്തന്നെ കഴിഞ്ഞദിവസം അന്ത്യകര്‍മങ്ങള്‍ നടത്തിയത്‌.</description><category>latestnews</category><pubDate>Sun, 26 May 2013 11:58:09 +0000</pubDate></item><item> <title> യു.പിയില്‍ സാമ്പത്തിക നേട്ടത്തിനായി ബാലനെ ബലിനല്‍കി: രണ്‌ടു പേര്‍ അറസ്റ്റില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126063235293</link><description> ഉത്തര്‍പ്രദേശില്‍ സാമ്പത്തികനേട്ടത്തിന്‌ ബാലനെ ബലികൊടുത്തയാളും മകളും അറസ്റ്റില്‍. നെഹാരി ഗ്രാമത്തിലാണ്‌ സംഭവം. നാലുവയസ്സുകാരന്‍ വിശാലാണ്‌ മരിച്ചത്‌. കുട്ടിയുടെ മൃതദേഹം മുറിവുകളോടെ വെള്ളിയാഴ്‌ച വൈകിട്ട്‌ കണെ്‌ടത്തി. നാട്ടുകാരുടെ പരാതിപ്രകാരം നരേന്ദര്‍ (55), ജോഷി (25) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റുചെയ്‌തത്‌. ബാധ ഒഴിപ്പിക്കാനായി ഇരുവരും ആഭിചാരകര്‍മങ്ങള്‍ ചെയ്‌തിരുന്നതായി നാട്ടുകാരാണ്‌ പോലീസില്‍ പരാതിപ്പെട്ടത്‌.</description><category>latestnews</category><pubDate>Sun, 26 May 2013 12:02:35 +0000</pubDate></item><item> <title> ചെന്നൈ സൂപ്പര്‍കിങ്‌സിലെ നാലു കളിക്കാര്‍ക്ക്‌ വാതുവെപ്പുകാരുമായി ബന്ധമെന്ന്‌ മെയ്യപ്പന്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126050017321</link><description> ചെന്നൈ സൂപ്പര്‍കിങ്‌സ്‌ ടീമിലെ നാലു കളിക്കാര്‍ക്ക്‌ വാതുവെപ്പുകാരുമായി നേരിട്ട്‌ ബന്ധമുണെ്‌ടന്ന്‌ മെയ്യപ്പന്‍ ചോദ്യം ചെയ്യലില്‍ മുംബൈ ക്രംബ്രാഞ്ചിനോട്‌ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്‌ നാല്‌ കളിക്കാര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌. ഇതില്‍ ചിലരുടെ പേരുകള്‍ വിന്ദു വെളിപ്പെടുത്തിയതായും പറയപ്പെടുന്നു. പണമിറക്കി വാതുവെക്കുക മാത്രമല്ല, വാതുവെപ്പ്‌ റാക്കറ്റുമായി മെയ്യപ്പന്‌ അടുത്ത ബന്ധമുണ്‌ടായിരുന്നുവെന്നും കെംബ്രാഞ്ച്‌ അവകാശപ്പെട്ടു. സ്വന്തം ടീമിന്‍െറ തന്ത്രങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‌ ടെലിഫോണ്‍ വിളികളുടെ രേഖകളും സംഭാഷണങ്ങളുടെ പകര്‍പ്പും കെംബ്രാഞ്ചിന്‍െറ പക്കലുണ്‌ട്‌. ഇവ മുംബൈ മെട്രാപൊളിറ്റന്‍ മജിസ്‌ട്രറ്റ്‌ കോടതിയില്‍ വെളിപ്പെടുത്തിയാണ്‌ കെംബ്രാഞ്ച്‌ മെയ്യപ്പന്‍െറ കസ്റ്റഡി ആവശ്യപ്പെട്ടത്‌.</description><category>latestnews</category><pubDate>Sun, 26 May 2013 10:30:17 +0000</pubDate></item><item> <title> കുമാരിയുടെ ഹൃദയം സ്വീകരിച്ച ഷിന്റോവിടവാങ്ങി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126050654129</link><description> കുമാരി ജോസിന്റെ ഹൃദയം സ്വീകരിച്ച ഷിന്റോ കുര്യാക്കോസ്‌ (27)മരണത്തിന്‌ കീഴടങ്ങി. രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. മസ്‌തിഷ്‌ക മരണം സംഭവിച്ച കുമാരി ജോസിന്റെ ഹൃദയം കഴിഞ്ഞ മെയ്‌ 17നാണ്‌ ഷിന്റോയില്‍ വെച്ചുപിടിപ്പിച്ചത്‌. ശസ്‌ത്രക്രിയക്കുശേഷം ഹൃദയമിടിപ്പ്‌ പൂര്‍വസ്ഥിതിയിലായിവരികയായിരുന്നു. ശസ്‌ത്രക്രിയക്കുമുമ്പുതന്നെ വൃക്ക ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു. ഇതാകാം മരണകാരണമെന്ന്‌ കരുതുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരമായ ഹൃദ്രാഗത്തെതുടര്‍ന്ന്‌ ഡിസംബര്‍ മുതല്‍ ഷിന്റോ ചികിത്സയിലായിരുന്നു. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത്‌ കുര്യാച്ചന്റെയും ഷീലയുടെയും മകനാണ്‌. ഷിന്റോയുടെ സംസ്‌കാരം വൈകീട്ട്‌ മൂന്നിന്‌ നടക്കും.</description><category>latestnews</category><pubDate>Sun, 26 May 2013 10:36:54 +0000</pubDate></item><item> <title> അടിമാലിയില്‍ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126053648241</link><description> ദേശീയപാതയില്‍ ബൈക്ക്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു. തൃശൂര്‍ മുകുന്ദപുരം മംഗലത്ത്‌ ആന്റണിയുടെ മകന്‍ ആന്‍ജോ (24) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി ദേശീയപാതയില്‍ നേര്യമംഗലം വനത്തില്‍ അഞ്ചാംമൈലിലാണ്‌ അപകടം. ആന്‍ജോയും സുഹൃത്തും മൂന്നാറിലേക്ക്‌ വരുമ്പോഴാണ്‌ അപകടമുണ്‌ടായത്‌. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍. അടിമാലി പോലിസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.</description><category>latestnews</category><pubDate>Sun, 26 May 2013 11:06:48 +0000</pubDate></item><item> <title> മെയ്യപ്പനെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്നും സസ്‌പെന്റ്‌ ചെയ്‌തു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126060631528</link><description> ഐ.പി.എല്‍. വാതുവെപ്പ്‌ കേസില്‍ അറസ്റ്റിലായ ഗുരുനാഥ്‌ മെയ്യപ്പനെ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ടീമിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ബി.സി.സി.ഐ മെയ്യപ്പനെ വിലക്കിയിട്ടുണ്‌ട്‌ . ബി.സി.സി.ഐ. പ്രസിഡന്റ്‌ എന്‍ . ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ്‌ മെയ്യപ്പന്‍ ഇപ്പോള്‍ പോലീസ്‌ കസ്റ്റഡിയിലാണ്‌. അതിനിടെ മെയ്യപ്പന്‍ അറസ്റ്റിലായതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ നോക്കേണെ്‌ടന്ന്‌ എന്‍ . ശ്രീനിവാസന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന്‌ ശനിയാഴ്‌ച രാവിലെ മുംബൈയിലെത്തിയ അദ്ദേഹം മെയ്യപ്പനെ കാണാതെ മടങ്ങി. ശ്രീനിവാസന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്യാഌള്ള നടപടികള്‍ക്കായി ബി.സി.സി.ഐ. യിലെ ഒരു വിഭാഗം കരുനീക്കം തുടങ്ങിയിട്ടുണ്‌ട്‌.</description><category>latestnews</category><pubDate>Sun, 26 May 2013 11:36:31 +0000</pubDate></item><item> <title> ശ്രീശാന്തും ജിജുവും സി.സി.ടി.വി ദൃശ്യങ്ങളില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126064603841</link><description> വാതുവെയ്‌പ്‌ വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തും ജിജു ജനാര്‍ദ്ദനഌം ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തായി. ഇരുവരും ചണ്ഡീഗഡിലെ ഹോട്ടല്‍ വരാന്തയിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്‌ പുറത്തായത്‌. വാതുവെയ്‌പ്‌ നടന്ന മേയ്‌ ഒമ്പതിലെ മത്സരശേഷം പുലര്‍ച്ചെയുള്ള ദൃശ്യങ്ങളാണിത്‌. ശ്രീശാന്തിനൊപ്പം പിടിയിലായ അങ്കിത്‌ ചവാഌം ദൃശ്യങ്ങളിലുണ്‌ട്‌. ഇവരോടൊപ്പമുണ്‌ടായിരുന്ന യുവതി ആരാണെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്‌ട്‌. വാതുവെയ്‌പ്‌ നടന്ന രാജസ്ഥാന്‍കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ടീമുകള്‍ താമസിച്ചിരുന്നത്‌ ഈ ഹോട്ടലിലാണ്‌.</description><category>latestnews</category><pubDate>Sun, 26 May 2013 12:16:03 +0000</pubDate></item><item> <title> കാളികാവിനടുത്ത്‌ വാഹനാപകടം: വിദ്യാര്‍ഥി മരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126061543442</link><description> നിലമ്പൂര്‍ പെരുമ്പിലാവ്‌ സംസ്ഥാന പാതയില്‍ കാളികാവിനടുത്ത്‌ അരിമണലില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. മേലേകാളികാവിലെ വലവീട്ടില്‍ മുഹമ്മദലിയുടെ മകഌം അടക്കാകുണ്‌ട്‌ ക്രസന്റ്‌ ഹയര്‍ സെക്കന്ററി പ്ലസ്‌ ടു വിദ്യര്‍ത്ഥിയുമായ സഹന്‍ഷാദ്‌(17) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച ഉച്ചയോടെയുണ്‌ടായ അപകടത്തെ തുടര്‍ന്ന്‌ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹന്‍ഷാദ്‌ രാത്രി പതിനൊന്നോടെയാണ്‌ മരിച്ചത്‌. അടക്കാക്കുണ്‌ട്‌ സ്‌കൂള്‍പടിയിലെ ആട്ടക്കുളവന്‍ മുഹമ്മദ്‌ ഫവാസ്‌ഖാന്‍(19), ആലിപ്പറ്റ ജംഷാദ്‌(19) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.</description><category>latestnews</category><pubDate>Sun, 26 May 2013 11:45:43 +0000</pubDate></item><item> <title> മാവോയിസ്‌റ്റാക്രമണത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കൊല്ലപ്പെട്ടു: മുന്‍-കേന്ദ്രമന്ത്രിയുടെ നില ഗുരുതരാവസ്ഥയില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304126052113121</link><description> ഛത്തീസ്‌ഗഢില്‍ ശനിയാഴ്‌ച്ച മാവോവാദികള്‍ തട്ടിക്കൊണ്‌ടുപോയ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നന്ദ്‌കുമാര്‍ പട്ടേലിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണെ്‌ടത്തി. മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ലയാണ്‌ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലുള്ള ഒരാള്‍. ശുക്ലയുടെ ദേഹത്ത്‌ മൂന്ന്‌ വെടിയുണ്‌ടകള്‍ തറച്ചിരുന്നു. ജഗ്‌ദല്‍പൂര്‍ ആസ്‌പത്രിയിലുള്ള ശുക്ലയുടെ ദേഹത്തുനിന്ന്‌ വെടിയുണ്‌ടകള്‍ നീക്കം ചെയ്യാന്‍ അടിയന്തര ശസ്‌ത്രക്രിയ നടത്തി. ശുക്ലയുടെ വയറിനാണ്‌ വെടിയേറ്റതെന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ.യും പ്രമുഖ ഗോത്രവര്‍ഗ നേതാവുമായ ഫുലോദേവി നേതമും പരിക്കേറ്റവരില്‍ പെടുന്നു.</description><category>latestnews</category><pubDate>Sun, 26 May 2013 10:51:13 +0000</pubDate></item></channel></rss>