<?xml version="1.0" encoding="utf-8"?><rss version="2.0"><channel><title>Thejas Daily</title><description>Thejas Daily</description><link>http://www.thejasnews.com</link><lastBuildDate>24 May 2013 18:30:09 GMT</lastBuildDate><image><url>http://www.thejasnews.com/img/logo.gif</url><title>Thejas Daily</title><link>http://www.thejasnews.com</link><description>Thejas Daily </description></image><item> <title> രാജിവെയ്‌ക്കില്ലെന്ന്‌ ബി.സി.സി.ഐ പ്രസിഡണ്‌ട്‌ ശ്രീനിവാസന്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130412415181990</link><description> ഐപിഎല്‍ ഒത്തുകളിയില്‍ മരുമകഌം ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ സിഇഒയുമായ ഗുരുനാഥ്‌ മെയ്യപ്പനെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ്‌ എന്‍.ശ്രീനിവാസന്‍. മരുമകഌ വാതുവയ്‌പുമായി ബന്ധമുണേ്‌ടാ എന്നതു സംബന്ധിച്ച്‌ അറിയില്ല. മരുമകനെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവയ്‌ക്കേണ്‌ട കാര്യമില്ലെന്ന്‌ ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യലിഌ ഹാജരാകാന്‍ സമയം നീട്ടിനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗുരുനാഥ്‌ മെയ്യപ്പന്‍ നല്‍കിയ അപേക്ഷ മുംബൈ പൊലീസ്‌ തള്ളി.</description><category>latestnews</category><pubDate>Fri, 24 May 2013 20:48:19 +0000</pubDate></item><item> <title> ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ ഭരണഘടനാപരമായ സാധുതയില്ല: കോടിയേരി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124101501518</link><description> കോണ്‍ഗ്രസില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ ഭരണഘടനാപരമായ സാധുതയില്ലെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍. ഉപമുഖ്യമന്ത്രി പദം എന്നത്‌ ആടിന്റെ കഴുത്തിലെ മുല പോലെയാണ്‌. പാലു വരുമെന്നു തോന്നിക്കുമെങ്കിലും അതുണ്‌ടാവില്ല. ഒരു വകുപ്പു മന്ത്രിക്ക്‌ എടുക്കാനാവുന്നതില്‍ കൂടുതല്‍ തീരുമാനങ്ങളൊന്നും ഉപമുഖ്യമന്ത്രിക്ക്‌ എടുക്കാനാവില്ലന്നെ്‌ കോടിയേരി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ചാണ്‌ ഉമ്മന്‍ചാണ്‌ടി ഭരണം നടത്തുന്നത്‌.</description><category>latestnews</category><pubDate>Fri, 24 May 2013 15:45:01 +0000</pubDate></item><item> <title> മെയ്യപ്പന്‍ പോലിസ്‌ കസ്‌റ്റഡിയില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124153340782</link><description> ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ഉടമ ഗുരുനാഥ്‌ മെയ്യപ്പനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഒത്തുകളി വിവാദത്തില്‍ പങ്കുണെ്‌ടന്ന്‌ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ്‌ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്‌. മധുരയില്‍ നിന്നും മുംബൈയിലേക്ക്‌ വരികയായിരുന്നു മെയ്യപ്പന്‍. വിമാനത്താവളത്തില്‍ വെച്ചുതന്നെ മെയ്യപ്പനെ പോലീസ്‌ ചോദ്യം ചെയ്യുന്നതായാണ്‌ സൂചന. മെയ്യപ്പനെ ചോദ്യം ചെയ്യാനായി മുംബൈ പോലീസ്‌ ചെന്നൈയില്‍ എത്തിയെങ്കിലും കണെ്‌ടത്താന്‍ സാധിച്ചിരുന്നില്ല. ബി.സി.സി.ഐ ചെയര്‍മാഌം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ഉടമയുമായ എന്‍ . ശ്രീനിവാസന്റെ മകള്‍ രൂപയുടെ ഭര്‍ത്താവുകൂടിയാണ്‌ മെയ്യപ്പന്‍. ഇന്ത്യാ സിമന്റ്‌സ്‌ കമ്പനി ഡയറക്ടറായും മെയ്യപ്പന്‍ പ്രവര്‍ത്തിക്കുന്നുണ്‌ട്‌. ചെന്നൈ. സൂപ്പര്‍ കിംഗ്‌സിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ടീം പ്രിന്‍സിപ്പലും ആയി അറിയപ്പെട്ട മെയ്യപ്പന്‍ രേഖകളില്‍ ടീം ഉടമകൂടിയാണ്‌.</description><category>latestnews</category><pubDate>Fri, 24 May 2013 21:03:40 +0000</pubDate></item><item> <title> അപായ മുന്നറിയിപ്പ്‌: പാക്‌ വിമാനം ബ്രിട്ടനില്‍ അടിയന്തിരമായി നിലത്തിറക്കി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124144509973</link><description> അപായമുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന്‌ ബ്രിട്ടണിലേക്കുള്ള പാക്‌ വിമാനം വഴിതിരിച്ചുവിട്ട്‌ അടിയന്തിരമായി നിലത്തിറക്കി. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിനടുത്തുവെച്ചാണ്‌ വിമാനത്തില്‍ നിന്നും മുന്നറിയിപ്പ്‌ ലഭിച്ചത്‌. ഇതേ തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്‌സ്‌ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനം സ്റ്റാന്‍സ്റ്റഡ്‌ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ വിമാനത്തിലുണ്‌ടായിരുന്ന രണ്‌ട്‌ പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്‌ട്‌. എന്നാല്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലാഹോറില്‍ നിന്നും രാവിലെ 9.35 ന്‌ പുറപ്പെട്ട പാക്‌ വിമാനമായ പി.കെ.709 ആണ്‌ ഉച്ചക്ക്‌ രണ്‌ടുമണിയോടെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലേക്ക്‌ സമീപിക്കുന്നതിനിടെ അപായമുന്നറിയിപ്പ്‌ അയച്ചത്‌.</description><category>latestnews</category><pubDate>Fri, 24 May 2013 20:15:09 +0000</pubDate></item><item> <title> അസമില്‍ മൃഗവേട്ട തടയാന്‍ പ്രത്യേക പോലിസ്‌ സ്‌റ്റേഷഌകള്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124130643464</link><description> അസമില്‍ വന്യമൃഗവേട്ട തടയാന്‍ സര്‍ക്കാര്‍ പ്രത്യേക പോലീസ്‌ സ്‌റ്റേഷഌകള്‍ ആരംഭിക്കും. വന്യമൃഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുകയുമായിരിക്കും ഈ പോലീസ്‌ സ്‌റ്റേഷഌകളുടെ ഉത്തരവാദിത്തമെന്ന്‌ വനം മന്ത്രി റോക്കിബുള്‍ ഹുസൈന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യത്തെ പോലീസ്‌ സ്‌റ്റേഷന്‍ കാസിരംഗ ദേശീയ പാര്‍ക്കിന്‌ സമീപമുള്ള കൊഹ്‌റയിലായിരിക്കും സ്ഥാപിക്കുക. ഇതേരീതിയിലുള്ള പോലീസ്‌ സ്‌റ്റേഷഌകള്‍ മനസ്‌ ദേശീയ പാര്‍ക്കിലും പോബിതോറ വന്യമൃഗശാലയിലും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.</description><category>latestnews</category><pubDate>Fri, 24 May 2013 18:36:43 +0000</pubDate></item><item> <title> ഗ്രൂപ്പ്‌ തര്‍ക്കം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പ്രതീക്ഷിക്കേണെ്‌ടന്ന്‌ ആന്റണി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130412411175238</link><description>  കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പ്രതീക്ഷിക്കേണെ്‌ടന്ന്‌ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സഹപ്രവര്‍ത്തകരെ എനിക്കറിയാം. അഥവ എന്റെ സഹപ്രവര്‍ത്തകര്‍ പരിഹരിച്ചില്ലെങ്കിലും പ്രശ്‌നപരിഹാരം ഉണ്‌ടാകും. അതിന്‌ മറ്റുമാര്‍ഗങ്ങളുണ്‌ട്‌. കോണ്‍ഗ്രസ്‌ ഒരു ദേശീയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്‌ക്ക്‌ ശേഷം കണ്ണൂരിലെത്തിയ ആന്റണി എ, ഐ ഗ്രൂപ്പ്‌ നേതാക്കളുമായി ചര്‍ച്ചനടത്തി. മന്ത്രി കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍ എം.പി, എം,കെ രാഘവന്‍ എം.പി, മന്ത്രി കെ.സി ജോസഫ്‌, എം.എം ഹസ്സന്‍ എന്നിവര്‍ ഈ ഹ്രസ്വമായ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. കേരളത്തിലെ കോണ്‍ഗ്രസില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂവെന്ന്‌ പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു.</description><category>latestnews</category><pubDate>Fri, 24 May 2013 16:47:52 +0000</pubDate></item><item> <title> സി.ബി.എസ്‌.സി പരീക്ഷ വിജയിച്ചവരെ ആദ്യഘട്ടത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ പരിഗണിക്കേണ്‌ടതില്ലെന്ന്‌ ഹൈക്കോടതി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124104814717</link><description> ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ സി.ബി.എസ്‌.ഇ. സ്‌കൂള്‍തല പരീക്ഷ ജയിച്ചവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കില്ലെന്ന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രവേശന മാനദണ്ഡത്തിന്‌ ഹൈക്കോടതി അംഗീകാരം നല്‍കി. നേരത്തെ ഈ മാനദണ്ഡം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. അടിമാലി മുസ്‌ലിം സര്‍വീസ്‌ സൊസൈറ്റി പ്രസിഡന്‍റ്‌ പി.എസ്‌. നൗഷാദും വിദ്യാര്‍ഥികളായ അഡില ജസ്‌നിയും രശ്‌മ ഗോപഌം പി.എ. നൗഷായ്‌ബയും നല്‍കിയ പൊതുതാല്‌പര്യ ഹര്‍ജികളിലായിരുന്നു സ്‌റ്റേ. ഇന്ത്യയില്‍ 41 ബോര്‍ഡുകളും നടത്തുന്ന പരീക്ഷകള്‍ ജയിക്കുന്നവര്‍ക്കും പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അര്‍ഹതയുണെ്‌ടന്ന പൊതു മാനദണ്ഡം മറികടന്നുകൊണ്‌ടാണ്‌ സര്‍ക്കാര്‍ നടപടി എന്നായിരുന്നു</description><category>latestnews</category><pubDate>Fri, 24 May 2013 16:18:14 +0000</pubDate></item><item> <title> പ്രശ്‌നങ്ങള്‍ വഷളാവരുതായിരുന്നു: സുധീരന്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124104017740</link><description> കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വഷളാകാതെ ബന്ധപ്പെട്ടവര്‍ പരിഹരിക്കേണ്‌ടിയിരുന്നുവെന്ന്‌ വി.എം.സുധീരന്‍. ബംഗളൂരുവിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ നിര്‍ഭാഗ്യകരമാണ്‌. അത്‌ ഒഴിവാക്കേണ്‌ടതായിരുന്നു. ഈ ദുരവസ്ഥയിലേക്കു പാര്‍ട്ടിയെ എത്തിക്കേണ്‌ടിയിരുന്നില്ല. നേരിട്ടറിയാത്ത പ്രശ്‌നങ്ങളെ കുറിച്ച്‌ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. എല്ലാ പ്രശ്‌നങ്ങളും രമ്യമായി തീരണമെന്നാണ്‌ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.</description><category>latestnews</category><pubDate>Fri, 24 May 2013 16:10:17 +0000</pubDate></item><item> <title> ഫോണ്‍ ചോര്‍ത്തല്‍ സുകുമാരന്‍ നായര്‍ അറിഞ്ഞത്‌ ഊമക്കത്തിലൂടെയെന്ന്‌ സുചന</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124062724282</link><description> തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തുന്നുവെന്ന വിവരം എന്‍.എസ്‌.എസ.്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിഞ്ഞത്‌ ഊമക്കത്തിലൂടെയെന്ന്‌ സൂചന.</description><category>latestnews</category><pubDate>Fri, 24 May 2013 11:57:24 +0000</pubDate></item><item> <title> മൂന്ന്‌ കളിക്കാര്‍ക്ക്‌ വാതുവെയ്‌പ്പുകാരുമായി ബന്ധമുണെ്‌ടന്ന്‌ വിന്ദു ധാരാസിങ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124125641466</link><description> ഒരു മുതിര്‍ന്ന താരമടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്ന്‌ കളിക്കാര്‍ക്ക്‌ വാതുവെപ്പുകാരുമായി ബന്ധമുണെ്‌ടന്ന്‌ ഒത്തുകളിക്ക്‌ അറസ്റ്റിലായ വിന്ദു ധാരാസിങ്‌ മൊഴി. ഇക്കാര്യം സ്ഥിരീകരിച്ച മുംബൈ പോലീസ്‌ ജോയിന്റ്‌ കമ്മീഷണര്‍ ഹിമാന്‍ഷു റോയ്‌ പക്ഷേ കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. വിന്ദുവിന്റെ മൊഴിയുടെ ആധികാരികത പരിശോധിക്കേണ്‌ടതുണെ്‌ടന്നും കളിക്കാരെ ചോദ്യം ചെയ്യേണ്‌ടതുണെ്‌ടന്നും അദ്ദേഹം അറിയിച്ചു. വിന്ദു ധാരാസിങ്ങില്‍നിന്നും ലഭിച്ച വിവരങ്ങളെത്തുടര്‍ന്ന്‌ ബി.സി.സി.ഐ. ചെയര്‍മാഌം ചെന്നൈ സൂപ്പര്‍കിങ്‌സ്‌ ടീം ഉടമയുമായ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പനേയും ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോനിയുടെ ഭാര്യ സാക്ഷിയേയും പോലീസ്‌ ഉടന്‍ ചോദ്യം ചെയേ്‌തക്കും.</description><category>latestnews</category><pubDate>Fri, 24 May 2013 18:26:41 +0000</pubDate></item><item> <title> മലയാളത്തിന്‌ ശ്രഷ്‌ഠഭാഷാ പദവി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124052305845</link><description> ന്യൂഡല്‍ഹി: മലയാളത്തിന്‌ ശ്രഷ്‌ഠഭാഷാ പദവി നല്‍കുവാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വ്യാഴാഴ്‌ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം.</description><category>latestnews</category><pubDate>Fri, 24 May 2013 10:53:05 +0000</pubDate></item><item> <title> മൂന്ന്‌ സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124074600594</link><description> ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ തീവ്രവാദികളുമായുണ്‌ടായ ഏറ്റുമുട്ടലില്‍ മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടു.</description><category>latestnews</category><pubDate>Fri, 24 May 2013 13:16:00 +0000</pubDate></item><item> <title> കോണ്‍ഗ്രസില്‍ പരസ്യപ്രസ്‌താവനയ്‌ക്ക ്‌ വിലക്ക ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124113847609</link><description> കോണ്‍ഗ്രസില്‍ വാക്‌പോര്‌ മൂര്‍ച്ഛിക്കുന്നതിനിടെ പരസ്യപ്രസ്‌താവന നടത്തുന്നത്‌ ഹൈക്കമാന്‍ഡ്‌ വിലക്കി. പരസ്യപ്രതികരണവും അച്ചടക്കലംഘനവും വച്ചുപൊറുപ്പിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്‌ത്രി പറഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ ചര്‍ച്ചചെയ്‌ത്‌ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.</description><category>latestnews</category><pubDate>Fri, 24 May 2013 17:08:47 +0000</pubDate></item><item> <title> ആര്‍.എസ്‌.എസ്‌ സംഘം വീടു കയറി ആക്രമിച്ചു; സ്‌ത്രീയടക്കം നാലു പേര്‍ക്ക്‌ പരിക്ക്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124124706973</link><description> മുനക്കകടവ്‌ അഴിമുഖത്ത്‌ മാരാകായുധങ്ങളൂമായെത്തിയ ആര്‍.എസ്‌.എസ്‌ സംഘം വീടു കയറി ആക്രമിച്ചു. സ്‌ത്രീയടക്കം നാലു പേര്‍ക്ക്‌ പരിക്ക്‌. കടപ്പുറം മുനക്കകടവ്‌ അഴിമുഖം കേരാച്ചന്‍ ഗംഗാധരന്‍ (77), ഭാര്യ കനക (66), മക്കളായ ഷാജു (45), ദിനേശന്‍ (39) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ്‌ സംഭവം. മല്‍സ്യ തൊഴിലാളിയായ ദിനേശന്‍ ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയ സമയത്ത്‌ വടിവാള്‍, ഇരുമ്പ്‌ പൈപ്പ്‌ തുടങ്ങിയ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. തലക്ക്‌ ഇരുമ്പു പൈപ്പ്‌ കൊണ്‌ടുള്ള അടിയേറ്റതോടെ ദിനേശന്‍ നിലവിളിച്ചു. ശബ്‌ദം കേട്ട്‌ ഗംഗാദരഌം കനകയും ഷാജുവും പുറത്തിറങ്ങിയതോടെ ഇവരെയും സംഘം ആക്രമിക്കുകയായിരുന്നു.</description><category>latestnews</category><pubDate>Fri, 24 May 2013 18:17:06 +0000</pubDate></item><item> <title> സൗദിയില്‍ തങ്ങുന്നവര്‍ പുതിയ പാസ്‌പോര്‍ട്ട്‌ നേടണം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124134750446</link><description> സൗദില്‍ പ്രഖ്യാപിച്ച ആഌകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലേക്കുള്ള മടക്കം വേണെ്‌ടന്നു വെക്കുകയും, സൗദിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നവര്‍ പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കണമെന്ന്‌ കൗണ്‍സില്‍ ജനറല്‍ അറിയിച്ചു. പുതിയ പാസപോര്‍ട്ടില്‍ വിസ, തൊഴില്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അതില്‍ ചേര്‍പ്പിക്കണമെന്നും കൗണ്‍സില്‍ ജനറല്‍ അറിയിച്ചിട്ടുണ്‌ട്‌. സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ത്യക്കാര്‌ക്ക്‌ പരമാവധി പ്രയോജനപ്പെടുന്നുണെ്‌ടന്നു ഉറപ്പാക്കാഌള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍സല്‍ ജനറല്‍ ഫൈസ്‌ അഹ്മദ്‌ കിദ്വായി ജിദ്ദയിലെയും പരിസര നഗരങ്ങളിലെയും അംഗീകൃത കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സമിതി അംഗങ്ങള്‍, സ്‌കൂള്‍ മേധാവികള്‍ എന്നിവരെ കൂടി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.</description><category>latestnews</category><pubDate>Fri, 24 May 2013 19:17:50 +0000</pubDate></item><item> <title> കൊച്ചി മെട്രായ്‌ക്ക്‌ സാങ്കേതിക രൂപമായി: മൂന്ന്‌ കോച്ചുകള്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124103421299</link><description> കൊച്ചി മെട്രാ ട്രയിനിന്‌ സാങ്കേതിക രൂപമായി. ആയിരം പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന ട്രയിനില്‍ മൂന്ന്‌ കോച്ചുകള്‍ വീതമാണ്‌ ഉണ്‌ടാവുക. കൊച്ചി മെട്രാ റെയില്‍ കമ്പനിയുടെ (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്‌ടായത്‌. മണിക്കൂറില്‍ 34 കിലോമീറ്ററായിരിക്കും മെട്രാ തീവണ്‌ടികളുടെ വേഗത. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ്‌ ട്രയിഌകളില്‍ ഉപയോഗിക്കുക. ഹഡ്‌കോ, ജൈക്ക ഏജന്‍സികളെ ഫണ്‌ടിനായി സമീപിക്കാഌം യോഗത്തില്‍ തീരുമാനമായി. കൊച്ചി മെട്രായുടെ 201314 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിഌം ബോര്‍ഡ്‌ യോഗം അംഗീകാരം നല്‍കി.</description><category>latestnews</category><pubDate>Fri, 24 May 2013 16:04:21 +0000</pubDate></item><item> <title> മെയ്യപ്പന്‍ ടീം ഉടമയല്ലെന്ന്‌ ഇന്ത്യാസിമെന്റ്‌സ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124134454667</link><description> ബി.സി.സി.ഐ. അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥന്‍ അല്‌ളെന്ന്‌ ടീം ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സ്‌. ഗുരുനാഥ്‌ ടീമിന്റെ സി.ഇ.ഒയോ ടീം പ്രിന്‍സിപ്പലോ അല്‌ളെന്നും ടീമിന്റെ മാനേജ്‌മെന്റ്‌ സംഘത്തിലെ ഒരംഗം മാത്രമാണെന്നും ഇന്ത്യ സിമന്റ്‌സ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. കുറ്റക്കാരോട്‌ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ചയും ഉണ്‌ടാകില്ല. വാതുവെപ്പ്‌ സംബന്ധിച്ച്‌ നടക്കുന്ന ഏതൊരു അന്വേഷണത്തോടും കമ്പനി സഹകരിക്കും. ഇക്കാര്യത്തില്‍ പോലീസിഌം ബി.സി.സി.ഐക്കും വേണ്‌ട സഹായങ്ങളെല്ലാം കമ്പനി നല്‍കുമെന്നും ഇന്ത്യ സിമന്റ്‌സ്‌ എക്‌സിക്യുട്ടീവ്‌ പ്രസിഡന്റ്‌ ടി.എസ്‌. രഘുപതി പറഞ്ഞു.</description><category>latestnews</category><pubDate>Fri, 24 May 2013 19:14:54 +0000</pubDate></item><item> <title> ചരസുമായി രണ്‌ടുപേര്‍ പിടിയില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130412410511946</link><description> രാജ്യാന്തരവിപണിയില്‍ 20 ലക്ഷം രൂപ വരെ വില വരുന്ന അരക്കിലോ ചരസുമായി മുക്കം സ്വദേശികളായ രണ്‌ടുപേരെ തേഞ്ഞിപ്പാലത്ത്‌ അറസ്റ്റിലായി. വേനപ്പാറക്കല്‍ രാജു (32), തലാപ്പില്‍ അബ്ദുറഹ്മാന്‍ (38) എന്നിവരെ തിരൂരങ്ങാടി സി.ഐ ഉമേഷ്‌, തേഞ്ഞിപ്പാലം എസ്‌.ഐ ടി.മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ്‌ കസ്റ്റഡിയിലെടുത്തു. രണ്‌ടുപേരെയും ചോദ്യം ചെയ്‌ത്‌ വരികയാണ്‌.</description><category>latestnews</category><pubDate>Fri, 24 May 2013 16:21:19 +0000</pubDate></item><item> <title> ചര്‍ച്ചയ്‌ക്ക്‌ ആന്റണി കണ്ണൂരില്‍: ഉമ്മന്‍ചാണ്‌ടിയും ചെന്നിത്തലയും വിട്ടു നില്‍ക്കും</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124095150608</link><description> കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ പോര്‌ മുറുകുന്നതിനിടെ എ.കെ ആന്റണി ഇന്ന്‌ സംസ്ഥാനെത്തത്തുന്നു. ഏഴിമല നാവിക അക്കാദമിയുടെയും പാര്‍ട്ടിയുടെയും പരിപാടികളില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം കണ്ണൂരിലെത്തുന്നത്‌. അതേസമയം, പരിപാടിയില്‍ പങ്കെടുക്കില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. പനി കാരണമാണ്‌ പരിപാടിയില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.</description><category>latestnews</category><pubDate>Fri, 24 May 2013 15:21:50 +0000</pubDate></item><item> <title> കോവളം കൊട്ടാരത്തിന്റെ സ്ഥലം വ്യവസായി രവി പിള്ളയ്‌ക്ക്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124132640595</link><description> കോവളം കൊട്ടാരത്തിന്റെ സ്ഥലം വ്യവസായി രവി പിള്ളക്ക്‌ നല്‍കി. 16 ഹെക്ടര്‍ സ്ഥലമാണ്‌ രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പ്‌ ഓഫ്‌ ഹോട്ടല്‍സിഌ സര്‍ക്കാര്‍ പോക്കുവരവ്‌ ചെയ്‌തു നല്‍കിയത്‌. നികുതി സ്വീകരിച്ച്‌ വിഴിഞ്ഞം വില്ലേജ്‌ ഓഫീസ്‌ ഇതിഌള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കടുത്ത എതിര്‍പ്പിനിടെയാണ്‌ ഭൂമി രവി പിള്ളക്ക്‌ പോക്കുവരവ്‌ ചെയ്‌ത്‌ നല്‍കിയത്‌. കോവളം കൊട്ടാരത്തിന്റെ 25 ഹെക്ടര്‍ ഭൂമിയാണ്‌ കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്‌. ഭൂമി പോക്കുവരവ്‌ ചെയ്‌ത്‌ നല്‍കുന്നതില്‍ നിയമ തടസമില്ലെന്ന്‌ അഡീഷനല്‍ അഡ്വക്കറ്റ്‌ ജനറല്‍ കെ.എ ജലീല്‍ തിരുവനന്തപുരം ജില്ല കലക്ടര്‍ക്ക്‌ ഏപ്രില്‍ 23ന്‌ നിയമോപദേശം നല്‍കിയിരുന്നു. കോവളം കൊട്ടാരവും അഌബന്ധ വസ്‌തുവകകളും എന്ന നിര്‍വചനത്തില്‍ ഈ 16 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടുന്നില്ലെന്ന്‌ സര്‍ക്കാര്‍ ചൂണ്‌ടിക്കാട്ടിയിരുന്നു.</description><category>latestnews</category><pubDate>Fri, 24 May 2013 18:56:40 +0000</pubDate></item><item> <title> ശ്രീനിവാസന്‍ വിരമിക്കണമെന്ന്‌ ശരദ്‌പവാര്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130412414545641</link><description> ബിസിസിഐ അധ്യക്ഷ സ്‌ഥാനത്തു നിന്ന്‌ എന്‍.ശ്രീനിവാസന്‍ രാജിവയ്‌ക്കണമെന്ന്‌ കേന്ദ്രമന്ത്രി ശരദ്‌ പവാര്‍. ഐപിഎല്‍ വാതുവയ്‌പുമായി ബന്ധപ്പെട്ട്‌ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബിസിസിഐ അധ്യക്ഷനായി ശ്രീനിവാസഌ തുടരാന്‍ അര്‍ഹതയില്ലെന്ന്‌ പവാര്‍ പറഞ്ഞു. മരുമകനെതിരായ ആരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കില്ലെന്ന്‌ ശ്രീനിവാസന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.</description><category>latestnews</category><pubDate>Fri, 24 May 2013 20:24:56 +0000</pubDate></item><item> <title> കീഴടങ്ങിയ മണിയ്‌ക്ക്‌ ജാമ്യം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124105436449</link><description> വാഹനപരിശോധനക്കിടെ കണ്ണംകുഴിയില്‍ വച്ച്‌ വനപാലകരെ മര്‍ദിച്ച കേസില്‍ കലാഭവന്‍ മണി കീഴടങ്ങി. വെള്ളിയാഴ്‌ച ഉച്ചക്ക്‌ 1.40ന്‌ വെറ്റിലപ്പാറയിലെ അതിരപ്പിള്ളി പൊലീസ്‌ സ്‌റ്റേഷനിലാണ്‌ മണി കീഴടങ്ങിയത്‌. തുടര്‍ന്ന്‌ ചാലക്കുടി മജിസ്‌ട്രറ്റ്‌ കോടതിയില്‍ ഹാജരാക്കിയ മണിക്ക്‌ ജാമ്യം ലഭിച്ചു. സിനിമാസ്‌റ്റൈലില്‍ തന്നെ ഒരു സസ്‌പെന്‍സ്‌ സൃഷ്ടിച്ചുകൊണ്‌ടാണ്‌ കലാഭവന്‍ മണി വെറ്റിലപ്പാറയിലെ അതിരപ്പിള്ളി പൊലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങിയത്‌. മണിയുടെ അറസ്റ്റ്‌ ഉറപ്പായതോടെ ചാനലുകളടക്കമുള്ള മാധ്യമങ്ങളും നാട്ടുകാരും വ്യാഴാഴ്‌ചതന്നെ ക്യാമറയും സജ്ജീകരണങ്ങളുമായി മണിയുടെ വീടിന്‌ സമീപത്തും ചാലക്കുടി സി.ഐ ഓഫീസിന്‌ മുന്‍വശത്തും മജിസ്‌ട്രറ്റ്‌ കോടതിയുടെ മുന്‍വശത്തും തമ്പടിച്ചിരുന്നു. മണി സി.ഐ ഓഫിസിലാണ്‌ കീഴടങ്ങുകയെന്ന സൂചനയഌസരിച്ച്‌ വെള്ളിയാഴ്‌ച രാവിലെ മണി വരുന്നതും പ്രതീക്ഷിച്ച്‌ നാട്ടുകാര്‍ അടക്കമുള്ളവര്‍ ഇവിടെ തിങ്ങിക്കൂടിയിരുന്നു.</description><category>latestnews</category><pubDate>Fri, 24 May 2013 16:24:36 +0000</pubDate></item><item> <title> യൂത്ത്‌ലീഗ്‌ സംസ്ഥാന ട്രഷറര്‍ ഹനീഫ്‌ അന്തരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130412411584450</link><description> യൂത്ത്‌ ലീഗ്‌ സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ്‌(38) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട്‌ ലീഗ്‌ ഹൗസില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. കബറടക്കം മലപ്പുറം മേലാറ്റൂരിലെ ജുമാ മസ്‌ജിദില്‍ ശനിയാഴ്‌ച രാവിലെ നടക്കും. മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്‌.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌ ഹനീഫ്‌.</description><category>latestnews</category><pubDate>Fri, 24 May 2013 17:28:44 +0000</pubDate></item><item> <title> പതിനഞ്ച്‌കാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഉപേക്ഷിച്ച പ്രതി അറസ്‌റ്റില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304124123620935</link><description> വ്യാജ പേരില്‍ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ബസ്‌ സ്‌റ്റാന്റില്‍ ഉപേക്ഷിച്ച വിരുതനെ ചാവക്കാട്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാലക്കാട്‌ കൊപ്പം മണിത്തൊടി വീട്ടില്‍ പുഷ്‌പരാജി(30)നെയാണ്‌ ചാവക്കാട്‌ സി.ഐ കെ ജി സുരേഷ്‌, എസ്‌.ഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എടക്കഴിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്‌ ഇയാള്‍ പ്രണയം നടിച്ച്‌ കൊണ്‌ടുപോയി പീഡിപ്പിച്ചത്‌.</description><category>latestnews</category><pubDate>Fri, 24 May 2013 18:06:20 +0000</pubDate></item></channel></rss>