ഐഎസ്എല്ലില്‍ ഇഞ്ച്വറി ടൈമില്‍ സമനില ഗോള്‍ കണ്ടെത്തി ജംഷഡ്പൂര്‍
BY jaleel mv7 Oct 2018 6:02 PM GMT
X
jaleel mv7 Oct 2018 6:02 PM GMT
ബംഗളൂരു:ആവേശം വിതറിയ ഐഎസ്എല്‍ മല്‍സരത്തില്‍ ബംഗളൂരു എഫ്സി-ജംഷഡ്പൂര്‍ എഫ്സി മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും രണ്ട് ഗോളടിച്ച് പിരിയുകയായിരുന്നു. ബംഗളൂരുവിനായി നിഷു കുമാര്‍ ഐഎസ്എല്ലിനെ അരങ്ങേറ്റ ഗോള്‍ കണ്ടെത്തിയപ്പോള്‍ സുനില്‍ ഛേത്രിയും എതിര്‍വല കുലുക്കി. ജംഷഡ്പൂരിനായി ഗൗരവ് മുഖിയും സെര്‍ജിയോ സിഡോന്ചയും ഗോള്‍ നേടി. ആസ്ത്രേലിയന്‍ താരം ടിം കാഹില്‍ കന്നി മല്‍സരത്തിന് ജംഷഡ്പൂരിന് വേണ്ടിയിറങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ച വക്കാനായില്ല.
പന്തടക്കത്തിലൂടെയും ആക്രമണങ്ങളിലൂടെയും ജംഷഡ്പൂര്‍ ആയിരുന്നു ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ചത്. നിഷു കുമാറിന്റെ ഗോളിലൂടെ ബംഗളൂരു മുന്നിലെത്തി. ഡിഫന്‍ഡര്‍മാര്‍ ചുറ്റും നില്‍ക്കെ ലോങ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു 49ാം മിനിറ്റില്‍ അസാധ്യമെന്ന് തോന്നിച്ച നിഷുവിന്റെ ഗോള്‍. 81ാം മിനിറ്റില്‍ ഗൗരവ് മുഖി, മരിയോ ആര്ക്വിസിന്റെ അസിസ്റ്റില്‍ ജംഷഡ്പൂരിന് വേണ്ടി സമനില കണ്ടെത്തി. ഇതോടെ എസ്എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ 16 വയസുകാരന് മാറി. ലീഡ് നേടിയെടുക്കാനായി ബംഗളൂരു ആക്രമണ വേഗത കൂട്ടി. ഫലം 88ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ കിടിലന്‍ ഹെഡര്‍. ഖാബ്ര കോര്‍ണറില്‍ നിന്ന നീട്ടികൊടുത്ത പന്ത് ഛേത്രി ഞൊടിയിടയില്‍ ശക്തിയോടെ വലയിലേക്ക് മറിച്ചിട്ടു. പക്ഷേ, എക്സ്ട്രാ ടൈമില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ അവര്‍ പൊരുതി. മരിയോ ആര്ക്വിസ് അളന്നുമുറിച്ച നല്കിയ പാസ് സെര്‍ജിയോ സിഡോന്ച വലയുടെ മുന്നില്‍വച്ച് ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ചു. വാശി നിറഞ്ഞ മല്‍സരത്തില്‍ അവസാനം സമനില.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT