Flash News

വന്‍കിട കമ്പനികള്‍ക്ക് കാര്‍ഷിക വായ്പ; 2016 ല്‍ നല്‍കിയത് 58,561 കോടി രൂപ

വന്‍കിട കമ്പനികള്‍ക്ക് കാര്‍ഷിക വായ്പ; 2016 ല്‍ നല്‍കിയത് 58,561 കോടി രൂപ
X

ന്യൂഡല്‍ഹി: കാര്‍ഷിക വൃത്തിയും ചെറുകിട കര്‍ഷകരേയും പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വായ്പകള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കി വന്‍ തട്ടിപ്പ്. 2016 ല്‍ മാത്രം വന്‍ കിട കമ്പനികള്‍ക്ക് അനുവദിച്ചത് 58,561 കോടി രൂപയുടെ വായ്പ. സര്‍ക്കാര്‍ ബാങ്കുകള്‍ 615 ബാങ്ക് അക്കൗണ്ടുകള്‍ക്കായാണ് ഇത്രയും തുക അനുവദിച്ചത്. കാര്‍ഷിക വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയ കമ്പനികളൊക്കെ കാര്‍ഷിക വായ്പായിനത്തിലാണ് ബാങ്കുകളില്‍ നിന്നും ലോണ്‍ എടുക്കുന്നത്. റിലയന്‍സ് ഫ്രഷ് പോലോത്ത കമ്പനികളൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇത്തരം കമ്പനികള്‍ ഗോഡൗണുകളുടെ നിര്‍മ്മാണത്തിനും മറ്റുമൊക്കെയായി ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്,' കര്‍ഷക സംഘടനായ റിതു സ്വരാജ്യ വേദികയുടെ സ്ഥാപകന്‍ കിരണ്‍ കുമാര്‍ വിസ്സ പറയുന്നു.
ദ വയര്‍ വെബ്‌സൈറ്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായി റിസര്‍വ് ബാങ്കാണ് ഞട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. സാധാരണ വായ്പയേക്കാള്‍ കുറഞ്ഞ പലിശക്ക് ലഭ്യമാകും എന്നതാണ് കാര്‍ഷിക വായ്പകളുടെ പ്രത്യേകത. മറ്റു വായ്പകള്‍ അനുവദിച്ചു കിട്ടാനുള്ള നിബന്ധനകളൊന്നും കാര്‍ഷിക വായ്പകള്‍ക്ക് ഇല്ല എന്നതും അതിന്റെ പ്രത്യേകതയാണ്. ചെറുകിട കര്‍ഷകര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണ് നിബന്ധനകള്‍ എടുത്തു കളഞ്ഞത്. നിലവില്‍, കാര്‍ഷിക വായ്പകള്‍ക്ക് 4% പലിശ മാത്രമാണ് ബാങ്കുകള്‍ ഈടാക്കുന്നത്.
Next Story

RELATED STORIES

Share it