44 ജീവപര്യന്തം തടവുകാരെ ഡല്‍ഹി വിട്ടയക്കുന്നു

ന്യൂഡല്‍ഹി: 14 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ച 44 ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, ഭാര്യയെ കൊലപ്പെടുത്തി കത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മയുടെ ഹരജി തള്ളി. സുശീല്‍ ശര്‍മയുടേത് ഉള്‍പ്പെടെ 50 കുറ്റവാളികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജയിനിന്റെ നേതൃത്വത്തിലുള്ള ശിക്ഷ പുനഃപരിശോധനാ സമിതി 44 പേരെ പുറത്തുവിടാനാണ് തീരുമാനിച്ചത്. എസ്ആര്‍ബിയുടെ ശുപാര്‍ശകള്‍ക്ക് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് അംഗീകാരം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it