ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം തുടങ്ങി
BY fousiya sidheek8 Nov 2017 3:02 AM GMT
fousiya sidheek8 Nov 2017 3:02 AM GMT
ഷില്ലോങ്: ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം മേഘാലയ ഉംറോളി കന്റോണ്‍മെന്റിലെ ജോയന്റ് വാര് ഫേര് സെന്ററില്‍ ആരംഭിച്ചു. ഏഴാമത് സംയുക്ത നാവികാഭ്യാസമാണ് തുടങ്ങിയത്. ഇന്ത്യയിലും ബംഗ്ലാദേശിലും മാറിമാറിയാണ് എല്ലാ വര്‍ഷവും അഭ്യാസം നടക്കുന്നത്. അഭ്യാസം ഒരാഴ്ച നീണ്ടുനില്‍ക്കും. ഭീകരാക്രമണ ഭീഷണി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇരു സേനകള്‍ക്കുമിടയില്‍ ക്രിയാത്മക ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുക എന്നതാണ് സംയുക്ത സൈനികാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. സംപ്രീതി എന്ന് പേരിട്ട അഭ്യാസം ലഫ്. ജനറല്‍ എ എസ് ബേദി ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശില്‍ നിന്ന് 14 ഓഫിസര്‍മാരും ഇന്ത്യയില്‍ നിന്നുള്ള 20 ഓഫിസര്‍മാരുമാണ് പങ്കെടുക്കുന്നത്.
Next Story
RELATED STORIES
വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMT