1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവച്ചതില്‍ ഹൃദയംഗമായ ദുഖമുണ്ട്: മുലായം സിങ് യാദവ്
BY swapna en25 Jan 2016 7:17 AM GMT
X
swapna en25 Jan 2016 7:17 AM GMT
[related]
ലക്നൗ: 1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവച്ചതില്‍ ഹൃദയംഗമായ ദുഖമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.കര്‍സേവകര്‍ക്ക് നേരെ വെടിവയ്പ്പ് നടത്താന്‍ ഉത്തരവിട്ടതില്‍ തനിക്ക് അതിയായ ദുഖമുണ്ട്. എന്നാല്‍ മതപരമായ സ്ഥലമായ ബാബരി പള്ളിയെ സംരക്ഷിക്കാന്‍ അത് വേണ്ടിയിരുന്നുവെന്ന് ഒരു പാര്‍ട്ടി പരിപാടിക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മുലായം പറഞ്ഞു.
25 വര്‍ഷമായി സംഭവം നടന്നിട്ട്. വെടിവയ്പ്പില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ പേര് കൊല്ലപ്പെടുമായിരുന്നു. സര്‍ക്കാരിന്റെ കാര്യക്ഷമായ ഇടപെടല്‍ അത് ഇല്ലാതാക്കി. ബാബരി രക്ഷിക്കാന്‍ വെടിവയ്പ്പ് നിര്‍ബന്ധമായിരുന്നു.-അദ്ദേഹം വ്യക്തമാക്കി. ഒരിക്കല്‍ ലോക്സഭയില്‍ അടല്‍ ബിഹാരി വാജ്പേയി ഈ വിഷയം ഉന്നയിച്ചപ്പോഴും താന്‍ ഈ മറുപടിയാണ് നല്‍കിയതെന്നും മുലായം പറഞ്ഞു.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT