16 വര്‍ഷം മുമ്പ് മരിച്ച പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ലാസ: 16 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിമാലയന്‍ പര്‍വതാരോഹണത്തിനിടെ ഹിമപാതത്തില്‍ പെട്ട് കാണാതായ യുഎസ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അലക്‌സ് ലോവി, ഡേവിഡ് ബ്രിഗേഡ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
1999 ഒക്ടോബറില്‍ തിബത്തിലെ ഷിഷാപാഗ്മ കൊടുമുടിയില്‍വച്ചാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞയാഴ്ച മേഖലയില്‍ മലകയറുകയായിരുന്ന ഡേവിഡ് ഗോട്ട്‌ലര്‍, ഉല്ലി സ്‌റ്റെക്ക് എന്നിവരാണ് മഞ്ഞില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അലക്‌സ് ലോവിയുടെ ഭാര്യ അങ്കറാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ലോവിയുടെ പേരില്‍ സന്നദ്ധസംഘടന നടത്തിവരികയാണ് അങ്കര്‍ ഇപ്പോള്‍.
ലോകത്തിലെ പതിനാലാമത്തെ ഉയരംകൂടിയ കൊടുമുടിയായ ഷിഷാപാഗ്മ കീഴടക്കാനുള്ള ദൗത്യത്തില്‍ അങ്കറും ഇവരോടൊപ്പമുണ്ടായിരുന്നു. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ഇവര്‍.
Next Story

RELATED STORIES

Share it