16ന് കുടം ഉടച്ച് ബിഡിജെഎസിന് ജനം ബലിയിടും: ബാലകൃഷ്ണപിള്ള

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 16ന് കുടം ഉടച്ച് ബിഡിജെഎസിന് ജനം ബലിയിടുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ആര്‍ ശങ്കര്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യം വെള്ളാപ്പള്ളി വിചാരിച്ചാലും നടക്കില്ല.
കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയത് ഉമ്മന്‍ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി എന്നിവരാണ്. വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി കോ ണ്‍ഗ്രസ് ജാതീയ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ ചില മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണ്. ഒരു മതേതര മുഖ്യമന്ത്രിക്ക് യോജിക്കാത്ത പരാമര്‍ശമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. സ്ഥിരബുദ്ധിയുള്ളവര്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്നും ബാലകൃഷ്ണപിള്ള വിശദീകരിച്ചു.
സര്‍ക്കാരിന്റെ കീഴിലുള്ള മന്ത്രിമാര്‍ നടത്തിയ തീവെട്ടി കൊള്ളയ്‌ക്കെതിരായ ജനവിധിയാണ് ഉണ്ടാവാന്‍പോവുന്നത്. ഇടതുപക്ഷം വന്‍വിജയം നേടും. ഇതിനെ തകര്‍ക്കാനാണ് അദാനി വഴി ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിരിക്കുന്നത്.
എന്‍എസ്എസിന്റെ സമദൂരം യുഡിഎഫിന് അനുകൂലമല്ലെന്നും ചോദ്യത്തിന് മറുപടിയായി ബാലകൃഷ്ണപിള്ള പറഞ്ഞു. ബിജെപി രണ്ടാമതെത്തുന്ന മണ്ഡലം കേരളത്തിലില്ലെന്നും പിള്ള വ്യക്തമാക്കി. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന്റെ വോട്ടിനുവേണ്ടി കുഞ്ഞാലിക്കുട്ടി പരക്കംപായുകയാണ്. യുഡിഎഫും ബിജെപിയും തമ്മിലാണ് ഇവിടെ മല്‍സരമെങ്കില്‍ എന്തിനാണ് ഇത്ര വെപ്രാളമെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.
Next Story

RELATED STORIES

Share it