palakkad local

15 ലക്ഷവുമായി ജയ്പൂര്‍ സ്വദേശികള്‍ മുങ്ങി



മണ്ണാര്‍ക്കാട്: സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാന്‍ 71 കോടി രൂപ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഡോക്ടറുടെ പക്കല്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത് മൂന്നംഗ ജെയ്പൂര്‍ സ്വദേശികള്‍ മുങ്ങി. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ല്യാണകാപ്പ് സ്വദേശി ഡോ.അമൃത് ഗുപ്തന്റെ പരാതിയില്‍ രാജസ്ഥാന്‍ ജെയ്പൂര്‍ സ്വദേശികളായ വികാസ് പട്ടേല്‍, സുഖീന്ദര്‍ സിങ്, രവിശര്‍മ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആശുപത്രി വാങ്ങാന്‍ 71 കോടി വായ്പ തരപ്പെടുത്തുന്നതിനുള്ള ചെലവിലേക്കെന്ന് പറഞ്ഞ് നാലു തവണയായാണ് പണം തട്ടിയത്. പരാതിക്കാരന്റെ മണ്ണാര്‍ക്കാട് എച്ച്ഡിഎഫ്‌സി ബാങ്ക് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്ന് സുഖീന്ദര്‍ സിങിന്റെ അക്കൗണ്ടിലേക്ക് 15,63,000 രൂപ നിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. സപ്തംബര്‍ 26നും നവംബര്‍ മൂന്നിനും ഇടയ്ക്കാണ് തുക അക്കൗണ്ടിലേക്ക് മാറ്റിയത്. മൂന്നംഗ സംഘം തട്ടിപ്പ് നടത്താനായി മണ്ണാര്‍ക്കാട്ടെ ഹോട്ടലില്‍ തങ്ങിയിരുന്നതായി പോലിസ് പറഞ്ഞു. പണം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലം വിടുകയായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it