15കാരനെ റാഞ്ചിയ കേസ്: മുന്‍ എംഎല്‍എയ്ക്ക് 10 വര്‍ഷം തടവ്

ഫിറോസാബാദ്: 15കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് 10 വര്‍ഷം തടവും 20,000 രൂപ പിഴയും. ഉത്തര്‍പ്രദേശ് ജസ്‌റാന മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എയായിരുന്ന രാംപ്രകാശ് യാദവിനും കൂട്ടാളികള്‍ക്കുമെതിരേയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2011 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൃഷിസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന പ്രമോദ് എന്ന ബാലനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. മുന്‍വൈരാഗ്യമാണു കാരണം. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടുപേര്‍ വിചാരണവേളയില്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it