12കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍ പെട്ട 12 കാരിയെ പീഡിപ്പിച്ചകേസില്‍ പ്രതിക്ക് ഇരട്ട ജീവരപ്യന്തം തടവും 20,000 രൂപ പിഴയും. കരുവാരക്കുണ്ട് കുന്നക്കാടന്‍ അനസിനാണ് (35) മഞ്ചേരി ഒന്നാംഅഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീര്‍ ശിക്ഷ വിധിച്ചത്.
പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം ജീവപര്യന്തവും പതിനായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി അധികതടവ് അനുഭവിക്കണം. ബലാല്‍സംഘ കുറ്റത്തിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാവും. പീഡനത്തിനിരയാവുന്നവര്‍ക്കു നല്‍കുന്ന നഷ്ടപരിഹാര ഫണ്ടില്‍ നിന്നു കുട്ടിക്ക് മൂന്നുലക്ഷം രൂപ ലഭ്യമാക്കുന്നതിനു സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
2012 ആഗസ്ത് 28നാണ് കേസിനാസ്പദമായ സംഭവം. പൂക്കളമൊരുക്കുന്നതിന് പൂവുതരാമെന്ന് പ്രലോഭിപ്പിച്ച് മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കൈവശം കൂടുതല്‍ പണം കണ്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക വിവരമന്വേഷിച്ചപ്പോഴാണ് പീഡനം പുറത്തായത്.
Next Story

RELATED STORIES

Share it