11 കോടി രൂപയുടെ ഹാഷിഷ് ഒായിലുമായി പിടിയില്‍

അടിമാലി: 11കിലോ ഹാഷിഷുമായി അടിമാലിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 11 കോടി വിലമതിക്കും. ചെമ്പകപ്പാറ വടക്കേപുത്തന്‍പുരയ്ക്കല്‍ ഷാജി (കെണിയന്‍ ഷാജി-49), തങ്കമണി താന്നിവേലിയില്‍ ബാബു തോമസ്(ആര്‍മി ബാബു-38) എന്നിവരെയാണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ഇടുക്കി ശാന്തന്‍പാറയിലേക്ക് വരുംവഴി ഇന്നലെ രാവിലെ ഏഴിന് അടിമാലി ബസ് സ്റ്റാന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇപ്പോള്‍ ആന്ധ്രയിലുളള ശാന്തന്‍പാറ കള്ളിപ്പാറ സ്വദേശി മനോജാണ് ഇത് നല്‍കിയതെന്നും മനോജിന്റെ വീട്ടിലെത്തി അമ്മയുടെ പക്കല്‍ ഏല്‍പിക്കാനാണ് പറഞ്ഞതെന്നും പിടിയിലായവര്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സിഐ കെ ആര്‍ ബാബുവിനു മൊഴി നല്‍കി.
പ്രതികള്‍ ഇതിന് മുമ്പും കഞ്ചാവ് ഉല്‍പന്നങ്ങള്‍ ഇടുക്കിയില്‍ എത്തിച്ചിരുന്നു.
രണ്ടു വര്‍ഷത്തിനിടെ അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, ശാന്തന്‍പാറ, മുരിക്കാശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കോടികളുടെ കഞ്ചാവ് ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നെങ്കിലും ഇത്രയും അധികം പിടിക്കുന്നത് ആദ്യമാണ്. ഹൈറേഞ്ച് മേഖലയില്‍ മുന്നു മാസത്തിനിടയില്‍ 30 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
റെയ്ഡില്‍ സിഐക്ക് പുറമെ ഇന്‍സ്‌പെക്ടര്‍ ജനീഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ഡി സജിമോന്‍, കെ എം അഷറഫ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it