1.3 കോടി 'അനധികൃത'പൗരന്മാര്ക്ക് ചൈനയില്‍ താമസാനുമതി
BY Sumeera SMR11 Dec 2015 3:18 AM GMT
Sumeera SMR11 Dec 2015 3:18 AM GMT
ബെയ്ജിങ്: രാജ്യത്ത് 'അനധികൃതമായി' താമസിച്ചുവരുന്ന 1.3 കോടിയോളം പൗരന്മാര്ക്ക് ചൈന താമസാനുമതി നല്കുന്നു. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് അനുമതിയില്ലാതെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും ചൈനയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒറ്റക്കുട്ടി നയം ലംഘിച്ചു മാതാപിതാക്കള്‍ രഹസ്യമായി ജന്മം നല്കിയവരാണ്. കുട്ടികളുടെ വിദ്യാഭ്യാസവും പൗരന്മാരുടെ ആരോഗ്യപരിരക്ഷയും ഉറപ്പാക്കാന്‍ പുതിയ നടപടിയിലൂടെ സാധിക്കും.
വിവാഹിതരാവുമ്പോഴും ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും രജിസ്ട്രേഷന് (ഹുകുവോ) ആവശ്യമാണ്. ചൈനയിലെ ഒറ്റക്കുട്ടിനയം കാറ്റില്‍പറത്തി ജനിച്ചവരോ അനാഥരോ വീടില്ലാത്തവരോ ആയ നിരവധി പേര്‍ക്ക് രാജ്യത്തു താമസാവകാശമില്ലാത്തതിനാല് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ല.
നഗരങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇതിനോടകം തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം കൊണ്ടുവരുമെന്നു ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചൈനയില്‍ ഒറ്റക്കുട്ടിനയം നടപ്പാക്കിയത്.
കുടുംബാസൂത്രണവും മറ്റു നയങ്ങളും പരിഗണിക്കാതെയായിരിക്കും താമസാവകാശം നല്‍കുകയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിവാഹിതരാവുമ്പോഴും ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും രജിസ്ട്രേഷന് (ഹുകുവോ) ആവശ്യമാണ്. ചൈനയിലെ ഒറ്റക്കുട്ടിനയം കാറ്റില്‍പറത്തി ജനിച്ചവരോ അനാഥരോ വീടില്ലാത്തവരോ ആയ നിരവധി പേര്‍ക്ക് രാജ്യത്തു താമസാവകാശമില്ലാത്തതിനാല് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ല.
നഗരങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇതിനോടകം തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം കൊണ്ടുവരുമെന്നു ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചൈനയില്‍ ഒറ്റക്കുട്ടിനയം നടപ്പാക്കിയത്.
കുടുംബാസൂത്രണവും മറ്റു നയങ്ങളും പരിഗണിക്കാതെയായിരിക്കും താമസാവകാശം നല്‍കുകയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT